മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

ഡോളറിനും യുറോക്കും പകരം രൂപ വാങ്ങാൻ റഷ്യ

മോസ്കോ: ചൈനയുടെ യുവാൻ, ഇന്ത്യയുടെ രൂപ, തുർക്കിയുടെ ലിറ എന്നീ കറൻസികൾ വാങ്ങാൻ റഷ്യ. വെൽത്ത് ഫണ്ടിലേക്കായാണ് റഷ്യ കറൻസി സ്വരൂപിക്കുന്നത്. എണ്ണവിറ്റ് കിട്ടിയ അധിക തുക ഉപയോഗപ്പെടുത്തുന്നതിനായാണ് റഷ്യയുടെ നീക്കം.

ചരിത്രത്തിലാദ്യമായാണ് വെൽത്ത് ഫണ്ടിലേക്കായി വിവിധ രാജ്യങ്ങളുടെ കറൻസികൾ വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിടുന്നത്. ഉപരോധം നിലനിൽക്കുന്നതിനാൽ ഡോളറും യുറോയും വാങ്ങുന്നതിന് റഷ്യക്ക് മുന്നിൽ പരിമിതികളുണ്ട്. ഇതോടെയാണ് സൗഹൃദ രാജ്യങ്ങളുടെ കറൻസി വാങ്ങുന്നതിനായി റഷ്യ ചർച്ചകൾ ആരംഭിച്ചത്.

നേരത്തെ അധിക വിൽപനയിലൂടെ ലഭിച്ച പണം കറൻസികളിൽ നിക്ഷേപിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് റഷ്യൻ സർക്കാറിനോട് കേന്ദ്രബാങ്ക് ശിപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രൂപയടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കറൻസി വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിട്ടിരിക്കുന്നത്.

X
Top