ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യറഷ്യയ്ക്കെതിരെ ഉപരോധ യുദ്ധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ കരിമ്പട്ടികയിൽഎഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല

ക്രൂഡ്‌ ഓയിലിന്‌ രണ്ട്‌ മാസത്തെ താഴ്‌ന്ന വില

ദുബായ്: ഇറാനെതിരായ സൈനിക ആക്രമണം തുടരേണ്ടതില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ തീരുമാനിച്ചതിനെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില രണ്ട്‌ മാസത്തെ താഴ്‌ന്ന നിലവാരത്തിലെത്തി. ബ്രെന്റ്‌ ക്രൂഡ്‌ ഫ്യൂച്ചേഴ്‌സ്‌ വില 1.3 ശതമാനം ഇടിഞ്ഞ്‌ ബാരലിന്‌ 89.17 ഡോളറിലേക്കും ഡബ്ല്യുടിഎസ്‌ ക്രൂഡ്‌ വില 1.4 ശതമാനം ഇടിഞ്ഞ്‌ 86.48 ഡോളറിലേക്കും ഇടിഞ്ഞു.

ഇറാനുമായി ഉടമ്പടിയിലെത്താന്‍ സാധ്യതയുണ്ടെന്ന്‌ ട്രംപ്‌ സൂചന നല്‍കി. ഇറാനിലെ ഉന്നത നേതൃത്വവുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ്‌ സൈനിക ആക്രമണ പദ്ധതി ഉപേക്ഷിച്ചതെന്നും നിര്‍ദ്ദിഷ്‌ട കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നും ട്രംപ്‌ ട്രൂത്ത്‌ സോഷ്യല്‍ പോസ്റ്റില്‍ അറിയിച്ചു.

കരാറിന്‌ ഔദ്യോഗികമായി അന്തിമ അംഗീകാരമാവുന്നതു വരെ നാവിക ഉപരോധം തുടരുമെന്നും കരാര്‍ ഒപ്പിടുന്നതിനുള്ള സമയവും സ്ഥലവും പിന്നീട്‌ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏതെങ്കിലും കരാറിന്റെ കരടിന്‌ ടെഹ്‌റാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ്‌ ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ്‌ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ബുധനാഴ്‌ച ഇറാന്‍ ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ചതായി പ്രഖ്യാപിക്കുകയും ആ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏത്‌ കപ്പലിനും നേരെയും വെടിവെപ്പ്‌ ഉണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു.

മാസങ്ങളായി തുടരുന്ന ഈ ഉപരോധം എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമായിട്ടുണ്ട്‌. ലോകത്തെ മൊത്തം എണ്ണ, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന്‌ ഈ കടലിടുക്കിലൂടെയാണ്‌ കടന്നുപോകുന്നത്‌.

X
Top