ഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്

പണനയ പ്രഖ്യാപനം വെള്ളിയാഴ്ച്ച; നിരക്കിൽ ആർബിഐ അരശതമാനം വര്‍ധന വരുത്തിയേക്കുമെന്ന് സൂചന

മുംബൈ: വെള്ളിയാഴ്ചത്തെ പണവായ്പ നയ പ്രഖ്യാപനത്തില് നിരക്കില് അര ശതമാനം വര്ധന വരുത്തിയേക്കുമെന്ന് വിലയിരുത്തല്. ഉയര്ന്നുനില്ക്കുന്ന പണപ്പെരുപ്പവും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാകും ഇതിന് പ്രേരണയാകുക.

നിരക്കില് 25 മുതല് 50 ബേസിസ് പോയന്റിന്റുവരെ വര്ധനവാകും ഉണ്ടാകുകയെന്നാണ് വിലയിരുത്തല്. റിപ്പോ നിരക്ക് 5.40ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യമാണ് ആര്ബിഐക്കുമുന്നിലുള്ളത്. മെയ് മാസത്തിലെ അസാധാരണ യോഗത്തില് 40 ബേസിസ് ബോയന്റും ജൂണില് അരശതമാനവുമാണ് നിരക്ക് ഉയര്ത്തിയത്. ഇതോടെ നിരക്കില് 0.90ശതമാനം വര്ധനവരുത്തിക്കഴിഞ്ഞു.

ആഗോളതലത്തിലുള്ള നിരക്ക് വര്ധനവിന്റെ ഭാഗമായി വന് തോതില് വിദേശ നിക്ഷേപമാണ് രാജ്യത്തുനിന്ന് പുറത്തേയ്ക്കൊഴുകിയത്. രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലവാരമായ 80ലേയ്ക്കെത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ചയിലെ യു.എസ് ഫെഡറല് റിസര്വ് യോഗത്തില് നിരക്കില് മുക്കാല് ശതമാനം വര്ധനവാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പണപ്പെരുപ്പം ആര്ബിഐയുടെ ക്ഷമതാ പരിധിയായ ആറുശതമാനത്തിന് മുകളില് തുടരുന്നതിനാല് നിരക്ക് വര്ധിപ്പിക്കാതെ മുന്നോട്ടുപേകാന് കഴിയില്ലെന്നാണ് വിലയിരുത്തല്. തുടര്ച്ചയായി ആറാമത്തെ മാസമാണ് പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില് തുടരുന്നത്. ജൂണില് 7.01ശതമാനമായിരുന്നു വിലക്കയറ്റം.

X
Top