ബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മരാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു; പരിഷ്‌കാരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചുമ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ; ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗം

കൺസ്യൂമർ വായ്പകൾക്ക് നിയന്ത്രണവുമായി ആർബിഐ

ന്യൂഡൽഹി: കൺസ്യൂമർ വായ്പകൾക്ക് നിയന്ത്രണവുമായി ആർബിഐ. റിസ്ക് കൂടുതലുള്ള വായ്പകളുടെ തോത് വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.

ബാങ്കുകളിൽ കൺസ്യൂമർ വായ്പകളുടെ തോത് 25 ശതമാനത്തിൽ നിന്നും 125 ശതമാനമായി വർധിച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ വാണിജ്യ ബാങ്കുകളും എൻബിഎഫ്സികളും ഇന്റേണൽ സർവൈലൻസ് ശക്തമാക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടു.

പേഴ്സണൽ ലോണുകൾ ഉൾപ്പടെയുള്ള കൺസ്യൂമർ വായ്പകൾക്ക് വർധിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ടെന്നാണ് ആർ.ബി.ഐ പക്ഷം. ഗാർഹിക വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, വാഹന വായ്പകൾ, സ്വർണപണയ വായ്പ എന്നിവക്ക് പകരം പേഴ്സണൽ ലോണുകൾ ഉൾപ്പടെയുള്ള കൺസ്യൂമർ വായ്പകൾ വർധിക്കുന്നതാണ് ആശങ്കക്ക് കാരണമാവുന്നത്. ഇത് ബാങ്കുകളുടേയും എൻ.ബി.എഫ്.സികളുടേയും റിസ്ക് വർധിപ്പിക്കുന്നുവെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ.

സുരക്ഷിതമല്ലാത്ത വായ്പകളുടെ വളർച്ചാനിരക്ക് 14 ശതമാനത്തിൽ നിന്നും 23 ശതമാനമായി വർധിച്ചുവെന്നാണ് ആർ.ബി.ഐ കണക്കുകൾ.

ഈയൊരു സാഹചര്യത്തിലാണ് ബാങ്കുകളും എൻ.ബി.എഫ്.സികളും അവരുടെ സ്ഥാപനങ്ങൾക്കുള്ളിലെ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

X
Top