കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടിരാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നുപെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർഇന്ത്യ-യുഎസ് വ്യാപാര കരാർ: ആദ്യ ഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവെച്ചേക്കും

ചൈനയുടെ കയറ്റുമതിയിൽ 14.1% കുതിപ്പ്

ബീജിംഗ്: ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളും യുഎസ് ഏര്‍പ്പെടുത്തിയ കടുത്ത വ്യാപാര നിയന്ത്രണങ്ങളും നിലനില്‍ക്കെ, ചൈനീസ് കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്. ഏപ്രില്‍ മാസത്തില്‍ ചൈനയുടെ കയറ്റുമതി 14.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

മാര്‍ച്ചിലെ 2.5 ശതമാനം വളര്‍ച്ചയില്‍ നിന്നുള്ള ഈ കുതിച്ചുചാട്ടം സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകളെ മറികടന്നു. അടുത്തയാഴ്ച ബെയ്ജിംഗില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് നേതാവ് ഷി ജിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ പുറത്തുവന്ന ഈ കണക്കുകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

സെമികണ്ടക്ടറുകള്‍, ഓട്ടോമൊബൈല്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വര്‍ദ്ധനവാണ് ചൈനയ്ക്ക് തുണയായതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് വ്യാപാരം വ്യാപിപ്പിച്ചത് ചൈനയുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇറക്കുമതിയിലും 25.3 ശതമാനത്തിന്റെ കരുത്തുറ്റ വളര്‍ച്ച ദൃശ്യമാണ്. നടപ്പ് വര്‍ഷം 4.5 മുതല്‍ 5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയാണ് ചൈന ലക്ഷ്യമിടുന്നത്.

ഇറാന്‍ യുദ്ധം മൂലമുണ്ടായ ഇന്ധനവില വര്‍ദ്ധനവ് ചൈനീസ് ഫാക്ടറികളുടെ ഉല്‍പ്പാദന-ലോജിസ്റ്റിക്‌സ് ചെലവുകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, രാജ്യം ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. ചൈനയുടെ വലിയ എണ്ണശേഖരവും വൈവിധ്യമാര്‍ന്ന ഊര്‍ജ്ജ സ്രോതസ്സുകളും ആഗോള പണപ്പെരുപ്പത്തിനിടയിലും രാജ്യത്തെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുന്നതായി ബിഎന്‍പി പാരിബ സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു. യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകള്‍ ചൈനയുടെ കുതിപ്പിനെ തടയാന്‍ പര്യാപ്തമല്ലെന്നും ഈ കണക്കുകള്‍ തെളിയിക്കുന്നു.

വരാനിരിക്കുന്ന ട്രംപ്-ഷി ഉച്ചകോടിയില്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ക്കൊപ്പം വ്യാപാര നിയന്ത്രണങ്ങളും ചര്‍ച്ചയാകും. സെമികണ്ടക്ടറുകള്‍, അപൂര്‍വ്വ ധാതുക്കള്‍ , ചൈനയ്ക്ക് മേലുള്ള സാങ്കേതിക നിയന്ത്രണങ്ങള്‍ എന്നിവ അജണ്ടയില്‍ പ്രധാന വിഷയങ്ങളായിരിക്കും. ദക്ഷിണ കൊറിയയില്‍ നടന്ന കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് ശേഷം രൂപപ്പെട്ട വ്യാപാര കരാറിന്റെ തുടര്‍ച്ചയായാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്.

നിയന്ത്രണങ്ങളില്‍ പെട്ടെന്നുള്ള വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും, വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള സുപ്രധാന നടപടികള്‍ ഉച്ചകോടിയില്‍ ഉണ്ടായേക്കുമെന്ന് എച്ച്എസ്ബിസിയിലെ വിദഗ്ധര്‍ പ്രത്യാശിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങാതെ തന്നെ തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചൈനയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.

X
Top