ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടിസമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനംഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞു

രസ്ന സ്ഥാപകൻ അരീസ് ഖമ്പട്ട അന്തരിച്ചു

അഹമ്മദാബാദ്: രസ്നയുടെ നിറമുള്ള ലോകത്തുനിന്നു സ്ഥാപകചെയർമാനും പ്രമുഖ പാഴ്സി വ്യവസായിയുമായ അരീസ് ഖമ്പട്ട (85) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

ഇന്ത്യയിലെ മധുരപാനീയ വിപണിയിൽ ‘ഐ ലവ് യൂ രസ്ന’ എന്ന പരസ്യവുമായി 1970കളിൽ രസ്ന സ്നേഹം തുളുമ്പിയെഴുതിയ വിജയഗാഥ അരീസിന്റെ നേതൃപാടവത്തിലായിരുന്നു.

1980 കളിലെ കുട്ടികൾക്കു മറക്കാൻ കഴിയാത്ത ബ്രാൻഡാണു രസ്ന. ടെലിവിഷൻ പരസ്യങ്ങളിൽ വാത്സല്യം തുളുമ്പുന്ന പെൺകുട്ടിയെ കൊണ്ടുവന്ന് അതു ഹിറ്റാക്കിയത് അരീസിന്റെ ദീർഘവീക്ഷണമായിരുന്നു.

രസ്ന, അമുൽ, നിർമ എന്നീ മൂന്നു പ്രശസ്ത ബ്രാൻഡുകളും അഹമ്മദാബാദിൽ നിന്ന് പെൺകുട്ടികളെ ബ്രാൻഡ് അംബാസഡറാക്കി വിജയം നേടിയെന്നതും കൗതുകകരം.

സോഫ്റ്റ് ഡ്രിങ്ക്സ് വലിയ വിലയിൽ വിൽപന നടത്തിയിരുന്ന കാലത്ത് മധ്യവർഗത്തിന് താങ്ങാവുന്ന വിലയ്ക്ക് രസ്നയുടെ രസക്കൂട്ടുകൾ വിപണിയിലെത്തി. 5 രൂപയുടെ രസ്ന കോൺസൻട്രേറ്റ് വാങ്ങിയാൽ 35 ഗ്ലാസ് പാനീയം എന്നത് വലിയ ആകർഷണമായി.

ലിംകയും തംസപ്പും നിറഞ്ഞുനിന്ന ഇന്ത്യൻ വിപണിയിൽ രസ്ന സാധാരണക്കാരന്റെ പാനീയമായി. 1990കളുടെ തുടക്കം വരെ രസ്ന വിപണിയിൽ മുന്നിലായിരുന്നു.

9 പ്ലാന്റുകളിലാണ് രസ്ന നിർമിച്ചിരുന്നത്. രാജ്യമെമ്പാടുമായി 26 ഡിപ്പോകൾ വഴിയായിരുന്നു വിപണനം. 60 രാജ്യങ്ങളിൽ രസ്ന മാർക്കറ്റ് ചെയ്തു.

1998ൽ അരീസ് ഖമ്പട്ട കമ്പനിയുടെ ചെയർമാൻ സ്ഥാനം മകൻ പിറൂസിനു കൈമാറിയിരുന്നു. അഹമ്മദാബാദിലെ പാഴ്സി സമൂഹത്തിന്റെ മുൻ അധ്യക്ഷനായിരുന്നു അരീസ് ഖമ്പട്ട.

X
Top