100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

2025 സാമ്പത്തികവര്‍ഷത്തില്‍ സ്വകാര്യബാങ്ക് സിഇഒമാരുടെ വേതന വര്‍ദ്ധനവ് നാമമാത്രം

മുംബൈ: സ്വകാര്യ ബാങ്ക് മേധാവികളുടെ ശമ്പളം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 4-12 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സിഇഒ അശോക് വാസ്വാനിയാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം നേടിയത്, 12.95 കോടി രൂപ.

2024 ജനുവരി 1 ന് ചുമതലയേറ്റ വാസ്വാനി ആദ്യമൂന്നുമാസ ശമ്പളമായി നേടിയത് 1.62 കോടി രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ശശിധര്‍ ജഗദിഷനാണ് ഉയര്‍ന്ന വേതന വര്‍ദ്ധനവ് നേടിയത്. ലഭ്യമായ കണക്കുകള്‍ പ്രകാരം, 2025 സാമ്പത്തിക വര്‍ഷത്തില്‍ ജഗദിഷന്‍ 12.08 കോടി രൂപയുടെ ശമ്പളം നേടി. കൂടാതെ 2,12,052 ഓഹരികളുടെ ഇഎസ്ഒപിയും.

ആക്സിസ് ബാങ്കിന്റെ സിഇഒ അമിതാഭ് ചൗധരി 2025 സാമ്പത്തിക വര്‍ഷത്തില്‍ 9.11 കോടി രൂപ വേതനം നേടിയപ്പോള്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ സിഇഒ വി. വൈദ്യനാഥന്‍ 5.55 കോടി രൂപയാണ് ശമ്പളം വാങ്ങിയത്. ഇരുവരുടേയും വേതനം യഥാക്രമം 0.2 ശതമാനവും 4.53 ശതമാനവും വര്‍ദ്ധിച്ചു.

2025 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍സ് പ്രോഗ്രാം വഴി വാസ്വാനിക്ക് 18,580 ഓഹരികള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത് 2024 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 51,813 ഓഹരികളെ അപേക്ഷിച്ച് കുറഞ്ഞു. അമിതാഭ് ചൗധരിക്ക് 2,59,429 ഓഹരി ഓപ്ഷനുകള്‍ ലഭ്യമായപ്പോള്‍ വൈദ്യനാഥന് 24,20,626 ഓഹരി ഓപ്ഷനുകള്‍ കിട്ടി.

2025 സാമ്പത്തിക വര്‍ഷത്തിലെ ശമ്പളത്തില്‍ വേരിയബിള്‍ പേ ഉള്‍പ്പെട്ടേക്കില്ല എന്നത് ശ്രദ്ധാര്‍ഹമാണ്. റെഗുലേറ്ററുടെ അംഗീകാരം ആവശ്യമുള്ളതിനാല്‍ വേരിയബിള്‍ പേ ലഭ്യമാകാന്‍ സാധാരണയായി കാലതാമസമുണ്ടാകാറുണ്ട്.

X
Top