രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

5,000 കോടി രൂപയുടെ കിട്ടാക്കടം എആര്‍സിയ്ക്ക് കൈമാറാന്‍ പിഎന്‍ബി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഈ വര്‍ഷം 5,000 കോടി രൂപയുടെ കിട്ടാക്കടം ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ക്ക് (എആര്‍സി) വില്‍ക്കും. വില്‍പ്പനയ്ക്കായി 100-ലധികം അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പിഎന്‍ബിയുടെ മാനേജിംഗ് ഡയറക്ടര്‍ അശോക് ചന്ദ്ര പറഞ്ഞു.

കുറഞ്ഞത് 40-50% പണമെങ്കിലും തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം. ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ ബാങ്കുകളില്‍ നിന്ന് കിഴിവില്‍ കിട്ടാക്കടം വാങ്ങുകയും പണം തിരിച്ചുപിടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ്. ഇത് ബാങ്കുകളെ അവരുടെ ബാലന്‍സ് ഷീറ്റുകള്‍ ക്ലിയര്‍ ചെയ്യാനും പുതിയ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു.

സാമ്പത്തിക വര്‍ഷാവസാനത്തോടെ മൊത്തം ബിസിനസ്സ് 30 ലക്ഷം കോടി രൂപയായി വളര്‍ത്താനുള്ള പിഎന്‍ബിയുടെ വലിയ പദ്ധതിയുടെ ഭാഗമാണിതെന്ന് ചന്ദ്ര പറഞ്ഞു. ലാഭകരമായ വായ്പ നല്‍കുന്നതിലും കുറഞ്ഞ വരുമാനമുള്ള കോര്‍പ്പറേറ്റ് വായ്പകള്‍ കുറയ്ക്കുന്നതിലും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആദ്യ പാദത്തില്‍ പിഎന്‍ബി 7,081 കോടി രൂപ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനികള്‍, ചെറുകിട ബിസിനസുകള്‍ (എംഎസ്എംഇകള്‍), കര്‍ഷകര്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ (ഭവന, വിദ്യാഭ്യാസ വായ്പകള്‍ പോലുള്ളവ) എന്നിവയ്ക്കുള്ള വായ്പകളില്‍ വളര്‍ച്ച കൈവരിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നു.

കോള്‍ഡ് സ്റ്റോറേജ്, ഗോഡൗണുകള്‍ തുടങ്ങിയ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലും ബാങ്ക് നിക്ഷേപം നടത്തുന്നുണ്ട്.കൂടാതെ ചെറുകിട, നാമമാത്ര കര്‍ഷകരെ സഹായിക്കുന്നതിന് സ്വയം സഹായ ഗ്രൂപ്പുകളെ സജീവമായി പിന്തുണയ്ക്കുന്നു.

X
Top