പണമിടപാടുകൾക്കായി ക്രിപ്റ്റോകളെ ആശ്രയിക്കുന്നത് കുറയുന്നു എന്നൊരു അനുമാനത്തിലെത്തിയിരിക്കുന്നത് ജെ പി മോർഗനാണ്. എന്നാൽ ബാങ്ക് ഓഫ് അമേരിക്ക പറയുന്നത് ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് കുറവൊന്നും വന്നിട്ടില്ല എന്നാണ്. എന്നാൽ വില കുത്തനെ ഇടിയുന്നതിനാൽ ആഗോളതലത്തിൽ തന്നെ ക്രിപ്റ്റോറൻസികളോട് പൊതുവെ പ്രിയം കുറഞ്ഞിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിലൂടെയും, ട്വിറ്ററിലൂടെയുമുള്ള ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നുണ്ട്. ഹാക്കിങ് നടക്കുന്നത് അറിയാതെ വ്യക്തികൾ വിവരങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നത് പ്രശ്‍നം കൂടുതൽ രൂക്ഷമാക്കുന്നു. ബ്ലൂംബെർഗ് ഇന്റലിജൻസ് റിപ്പോർട്ടിൽ അടുത്ത പത്തുവർഷത്തിൽ ബിറ്റ് കോയിനിനും, സ്വർണത്തിനും നിക്ഷേപമെന്ന നിലയിൽ നല്ല മുൻതൂക്കം ലഭിക്കുമെന്ന് പറയുന്നു.
(ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.)