പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍; അടിയന്തര നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള വിപണികളെ ഉലയ്ക്കുമ്പോള്‍, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ അടിയന്തര നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്ക്. 2013-ല്‍ രാജ്യം നേരിട്ട സമാനമായ പ്രതിസന്ധി ഘട്ടത്തില്‍ നടപ്പിലാക്കിയ ‘എമര്‍ജന്‍സി പ്ലേബുക്ക്’ വീണ്ടും തുറക്കാനാണ് ആര്‍ബിഐയുടെ നീക്കം. ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും വിദേശനാണ്യ ശേഖരം (Forex Reserves) ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ക്ക് ആര്‍ബിഐ രൂപം നല്‍കിക്കഴിഞ്ഞു.

റെക്കോര്‍ഡ് താഴ്ചയില്‍ രൂപ
ഈ വര്‍ഷം മാത്രം രൂപയുടെ മൂല്യത്തില്‍ 5.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30-ന് ഡോളറിനെതിരെ 95.33 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. സമ്മര്‍ദ്ദം തുടര്‍ന്ന രൂപ ഇന്ന് 94.95 എന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്.

രൂപയെ പിടിച്ചുലയ്ക്കുന്ന ഘടകങ്ങള്‍
യുഎസ്-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങള്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരാന്‍ കാരണമായി. ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കൂട്ടി.
വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലും പ്രശ്‌നമായി.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി മാത്രം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 19 ബില്യണ്‍ ഡോളറാണ് പിന്‍വലിച്ചത്. 2026-ല്‍ ഇതുവരെ മൊത്തം 20.6 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം പുറത്തുപോയി. ഇതിനൊപ്പം ആഗോള വിപണിയില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി.

ആര്‍ബിഐ പരിഗണിക്കുന്ന പ്രധാന പോംവഴികള്‍
പ്രതിസന്ധി മറികടക്കാന്‍ രണ്ട് പ്രധാന നീക്കങ്ങളാണ് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും ആലോചിക്കുന്നത്.

എന്‍ആര്‍ഐ ഡോളര്‍ ഡെപ്പോസിറ്റ് സ്‌കീം: 2013-ല്‍ രൂപയുടെ തകര്‍ച്ച തടയാന്‍ സഹായിച്ച പ്രവാസി നിക്ഷേപ പദ്ധതിയാണിത്. ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡോളര്‍ കൈമാറാന്‍ (Swap) അനുമതി നല്‍കുന്നതിലൂടെ കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തെത്തിക്കാന്‍ സാധിക്കും. അന്ന് 26 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഇതിലൂടെ സാധിച്ചിരുന്നു.

നികുതി ഇളവ്: ഇന്ത്യന്‍ ഗവണ്‍മെന്റ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന വിദേശികള്‍ക്ക് നല്‍കേണ്ടി വരുന്ന 5% വിത്ത്ഹോള്‍ഡിംഗ് ടാക്‌സ് (Withholding Tax) ഒഴിവാക്കാന്‍ ധനമന്ത്രാലയത്തോട് ആര്‍ബിഐ ആവശ്യപ്പെട്ടേക്കും. ഇത് വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിക്കും.

ബാങ്കുകള്‍ വിദേശ വിനിമയ വിപണിയില്‍ നടത്തുന്ന ഊഹക്കച്ചവടങ്ങള്‍ (Speculation) ആര്‍ബിഐ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ, വിപണിയില്‍ പെട്ടെന്നുണ്ടാകുന്ന ഡോളര്‍ ഡിമാന്‍ഡ് കുറയ്ക്കാന്‍ സ്‌പോട്ട് പര്‍ച്ചേസുകള്‍ നിയന്ത്രിക്കണമെന്ന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിലവിലെ ശേഖരം 11 മാസത്തെ ഇറക്കുമതിക്ക് സുരക്ഷിതമാണെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നുണ്ടെങ്കിലും, രൂപയുടെ മൂല്യം 95 കടന്നത് കേന്ദ്ര ബാങ്കിനെ ജാഗ്രതയിലാക്കിയിരിക്കുകയാണ്.

X
Top