കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ആന്റ് ഗ്രൂപ്പും, സോഫ്റ്റ് ബാങ്കും പുറത്തു കടക്കുമ്പോഴും പേടിഎം ഓഹരി ഉയരുന്നതിന് കാരണം

ന്യൂഡല്‍ഹി: ടെലികോം വ്യവസായി സുനില്‍ മിത്തല്‍ ഓഹരി തേടുന്നു എന്ന വാര്‍ത്തകള്‍ക്കിടയില്‍ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ (പേടിഎം) ഓഹരികള്‍ ബിഎസ്ഇയില്‍ 3 ശതമാനത്തിലധികം ഉയര്‍ന്നു.

655 രൂപയിലാണ് സ്റ്റോക്ക്. ചൈനയിലെ ആന്റ് ഗ്രൂപ്പും ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനും ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനമായ പേടിഎമ്മില്‍ നിന്നും പുറത്തുകടക്കുന്നതായും സൂചനയുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആന്റ് ഗ്രൂപ്പിനെയും സോഫ്റ്റ്ബാങ്കിനെയും പ്രതിനിധീകരിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാരും നിക്ഷേപ ബാങ്കുകളും തങ്ങളുടെ ഓഹരികളുമായി ഭാരതി എയര്‍ടെല്‍ സ്ഥാപകന്‍ സുനില്‍ മിത്തലിനെ സമീപിച്ചിരുന്നു.

2021 നവംബറിലെ മോശം ലിസ്റ്റിംഗ് മുതല്‍ പേടിഎം ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്. വിപണിയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം സ്റ്റോക്ക് ഏകദേശം 70% ഇടിഞ്ഞു. 2022 ല്‍ മാത്രം 60% വിപണി മൂല്യം നഷ്ടപ്പെടുത്തി.

എന്നിരുന്നാലും, നവംബറിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്ന് ഓഹരികള്‍ ഇപ്പോള്‍ 40% കുതിച്ചുയര്‍ന്നിട്ടുണ്ട്. ലാഭകരമായി മാറുന്നതിന്റെ സൂചനകള്‍. അതേസമയം ഫിന്‍ടെക് ഒരു ത്രൈമാസത്തില്‍ ആദ്യ പ്രവര്‍ത്തനലാഭം രേഖപ്പെടുത്തുകയും ചെയ്തു.

മാത്രമല്ല, അറ്റ നഷ്ടം 779 കോടി രൂപയില്‍ നിന്നും 392 കോടി രൂപയായ ികുറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 42% ഉയര്‍ന്ന് 2,062 കോടി രൂപയായി.

മൂന്നാംപാദ ഫലങ്ങള്‍ക്ക് ശേഷം പല ബ്രോക്കറേജുകളും സ്റ്റോക്കില്‍ ബുള്ളിഷ് ആണ്. ബ്ലൂംബെര്‍ഗ് സമാഹരിച്ച ഡാറ്റ പ്രകാരം, എട്ട് ബ്രോക്കറേജുകള്‍ക്ക് വണ്‍ 97 കമ്മ്യൂണിക്കേഷനില്‍ വാങ്ങല്‍ അല്ലെങ്കില്‍ ഓവര്‍വെയ്റ്റ് റേറ്റിംഗുണ്ട്.

12 മാസത്തേക്ക് ഒരു ഷെയറിന് 944.6 രൂപയാണ് ലക്ഷ്യവില.

X
Top