ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നുയുപിഐ എംഡിആര്‍: ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കും

വരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സൂറത്ത്: രാജ്യം 17 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട മണ്‍സൂണിനെ നേരിടുകയാണ്. ജൂണ്‍-സെപ്റ്റംബര്‍ സീസണിലെ മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ 15% കുറവാണെന്ന് കാലാവസ്ഥാ വകുപ്പ്. എല്‍ നിനോ ശക്തമാകുന്നതാണ് ഈ തിരിച്ചടിക്ക് കാരണം.

ഈ സ്ഥിതി തുടര്‍ന്നാല്‍ 2009ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ മണ്‍സൂണായി ഇത് മാറും. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്താഴ്ച രൂപപ്പെട്ടേക്കാവുന്ന ചുഴലിക്കാറ്റ് കിഴക്കന്‍ ഇന്ത്യക്ക് ആശ്വാസം നല്‍കിയേക്കുമെങ്കിലും മൊത്തം മഴക്കമ്മി 13-16% വരെ തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.

കോടിക്കണക്കിന് കര്‍ഷകരെ നേരിട്ട് ബാധിക്കുന്നതാണ് ഈ മഴക്കുറവ്. രാജ്യത്തെ വാര്‍ഷിക മഴയുടെ സിംഹഭാഗവും കൊണ്ടുവരുന്ന മണ്‍സൂണിനെ ആശ്രയിച്ചാണ് നമ്മുടെ കാര്‍ഷികരംഗം. ഇപ്പോള്‍ തന്നെ നെല്ല്, കരിമ്പ്, ചോളം കൃഷി തുടങ്ങിയവ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പിന്നിലാണ്. നീണ്ടുനില്‍ക്കുന്ന മഴക്കുറവ് നിലവിലെ വിളവെടുപ്പിനെ മാത്രമല്ല, അടുത്ത വിള ചക്രത്തെയും തകര്‍ക്കും.

ഇതിന്റെ ചൂട് നിങ്ങളുടെ അടുക്കളയിലും എത്തും. ഭക്ഷ്യ പണപ്പെരുപ്പം തുടര്‍ച്ചയായ ഏഴാം മാസവും കുതിക്കുകയാണ്, ഓഗസ്റ്റില്‍ 5.95% എന്ന ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍. ക്വാണ്ട്ഇക്കോയുടെ കണക്ക് പ്രകാരം മഴയില്‍ ഓരോ 1% കുറവുണ്ടാകുമ്പോഴും ഭക്ഷ്യവില 25 ബേസിസ് പോയിന്റ് കൂടും. അതായത് അരിക്കും പഞ്ചസാരക്കും പച്ചക്കറിക്കും ഇനിയും വില കൂടും.

സ്ഥിതി വഷളാകുന്നത് കണ്ട് സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. വില നിയന്ത്രിക്കാന്‍ ചില സംസ്ഥാനങ്ങളില്‍ നികുതി രഹിത പഞ്ചസാര ഇറക്കുമതിക്ക് അനുമതി നല്‍കി. സബ്‌സിഡി നിരക്കില്‍ ഉള്ളി വില്‍പ്പനയും തുടങ്ങി. എങ്കിലും മഴ തിരിച്ചുവന്നില്ലെങ്കില്‍ ഈ നടപടികള്‍ കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാകുമോ എന്നത് ആശങ്കയായി തുടരുന്നു.

X
Top