എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ലണ്ടന്‍: യു.എസ് കരുതല്‍ ശേഖരത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച എണ്ണവില ഉയര്‍ന്നു. ബ്രെന്റ് അവധി 0.1 ശതമാനം ഉയര്‍ന്ന് ബാരലിന് 88.44 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 0.2 ശതമാനം ഉയര്‍ന്ന് 81.08 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ടിലെ കണക്കുകള്‍ പ്രകാരം യു.എസ് കരുതല്‍ ശേഖരത്തില്‍ 4.8 ബില്യണ്‍ ബാരലിന്റെ കുറവാണുണ്ടായത്.

കഴിഞ്ഞയാഴ്ചയിലെ കണക്കാണിത്. ഔദ്യോഗിക സര്‍ക്കാര്‍ ഡാറ്റ ബുധനാഴ്ചയാണ് പുറത്തുവരിക.യു.എസ് സര്‍ക്കാറിന്റെ തന്ത്രപരമായ പെട്രോളിയം റിസര്‍വ് നിലവില്‍ 38 വര്‍ഷ താഴ്ചയിലാണുള്ളത്.

ഡോളര്‍ സൂചികയിലെ ഇടിവും വിലയില്‍ പ്രതിഫലിച്ചു. ഡോളര്‍ മൂല്യം കുറയുന്നത് ഡിമാന്റ് വര്‍ധിപ്പിക്കും എന്നതിനാലാണ് ഇത്. സൗദി അറേബ്യ വിതരണം കുറച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഇരു സൂചികകളും നേട്ടമുണ്ടാക്കിയിരുന്നു.

അതേസമയം ചൈനീസ് ഡിമാന്റ് കുറയുന്നത് വലിയ വര്‍ദ്ധനവിന് തടയിടുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യത്തെ ഡിമാന്റ് താഴ്ത്തുന്നത്.

X
Top