ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടുംടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പുതിയ കയറ്റുമതിനയം ഉടൻ: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കയറ്റുമതി നയം ഉടൻ പ്രഖ്യാപിക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം അടക്കമുള്ള സംവിധാനങ്ങൾ വരുന്നതോടെ കയറ്റുമതി നയം ആവശ്യമാണ്.

ഇതുമായി ബന്ധപ്പെട്ടാണ് ലോജിസ്റ്റിക് നയം കഴിഞ്ഞ മന്ത്രിസഭയിൽ അവതരിപ്പിച്ചതെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കവേ മന്ത്രി പറഞ്ഞു.

ഗുജറാത്തിലെ വ്യവസായി കാസർഗോഡ് കേന്ദ്രമാക്കി 450 കോടിയുടെ വ്യവസായ നിക്ഷേപം നടത്തിയിരുന്നു. ഇനി 1,000 കോടിയുടെ നിക്ഷേപംകൂടി നടത്തും.

പുറത്തുള്ള കൽക്കരി അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതിനിലയം സ്ഥാപിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ധാരണയായിരുന്നു. സംസ്ഥാനത്തു കൂടുതൽ വ്യവസായ നിക്ഷേപം എത്താൻ വൈദ്യുതി ആവശ്യമാണ്.

വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ കേരളം രാജ്യത്ത് ഒന്നാമതായത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ നടപടികളുടെ ഭാഗമാണ്. 30ൽ ഒന്പതു വിഭാഗങ്ങളിലും മുന്നിലെത്തിയാണ് കേരളം ഒന്നാമതായത്.

സംസ്ഥാനത്ത് 2.8 ലക്ഷം എംഎസ്എംഇ യുണിറ്റുകൾ ആരംഭിക്കാനായി. ഇതുവഴി ആറു പേർക്കു തൊഴിൽ നൽകാനായി. അടുത്ത വർഷം ഒന്നാംസ്ഥാനം നിലനിർത്തുക എന്നതു സംസ്ഥാനത്തെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണെന്നും പി. രാജീവ് പറഞ്ഞു.

X
Top