വെല്ലുവിളി ഉയര്‍ത്തി നാണയപ്പെരുപ്പംപശ്ചിമേഷ്യൻ സംഘർഷത്തിൽ തളർന്ന് ടൂറിസം മേഖലഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് മൂഡീസ്കയറ്റുമതിയില്‍ 863 ബില്യണ്‍ ഡോളറിന്റെ ചരിത്രക്കുതിപ്പ്പെട്രോൾ, ഡീസൽ വില 2 ദിവസത്തിനുള്ളിൽ കൂട്ടിയേക്കും; 5 മുതൽ 10 രൂപ വരെ വർധിക്കാൻ സാധ്യത

എല്‍ഐസിക്ക്‌ എക്കാലത്തെയും താഴ്‌ന്ന വില

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരി വില ഇന്നലെ എക്കാലത്തെയും താഴ്‌ന്ന വില രേഖപ്പെടുത്തി. മ്യൂച്വല്‍ ഫണ്ട്‌ ഹൗസായ ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ എഎംസിയും എക്കാലത്തെയും താഴ്‌ന്ന വിലയിലേക്ക്‌ ഇടിഞ്ഞു.

ഇന്നലെ എല്‍ഐസിയുടെ ഓഹരി വില എന്‍എസ്‌ഇയില്‍ 562.15 രൂപ വരെ താഴ്‌ന്നു. ഫെബ്രുവരി 27ന്‌ രേഖപ്പെടുത്തിയ 566 രൂപയാണ്‌ ഇതിന്‌ മുമ്പത്തെ താഴ്‌ന്ന വില.

കഴിഞ്ഞ മൂന്ന്‌ ആഴ്‌ച കൊണ്ട്‌ എല്‍ഐസി ഓഹരി വില 9 ശതമാനമാണ്‌ ഇടിഞ്ഞത്‌. കമ്പനിയുടെ പ്രീമിയം ഇനത്തിലുള്ള വരുമാനം കുറഞ്ഞത്‌ ഓഹരിയുടെ പ്രകടനത്തെയും ബാധിച്ചു.

3.59 ലക്ഷം കോടി രൂപയാണ്‌ ഇപ്പോഴത്തെ എല്‍ഐസിയുടെ വിപണിമൂല്യം. ഐപിഒ നിലവാരത്തിലുള്ള വിപണിമൂല്യത്തില്‍ നിന്നും 2.4 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്‌.

അദാനി ഗ്രൂപ്പിലെ ഓഹരികളില്‍ ഉണ്ടായ ഇടിവ്‌ എല്‍ഐസിയെയും പ്രതികൂലമായി ബാധിച്ചിരുന്നു. ജനുവരി 31ലെ കണക്ക്‌ പ്രകാരം അദാനി ഗ്രൂപ്പ്‌ ഓഹരികളിലും ബോണ്ടുകളിലുമായി നിക്ഷേപിച്ചിരിക്കുന്നത്‌ 36,000 കോടി രൂപയാണ്‌.

അദാനി ഗ്രൂപ്പ്‌ നേരിടുന്ന പ്രതിസന്ധി എല്‍ഐസിയുടെ ബിസിനസിനെയും ബാധിക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ്‌ ഓഹരി വില ഇടിവിന്‌ ഒരു കാരണമായി.

2022 സെപ്‌റ്റംബര്‍ 30ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പ്രകാരം അദാനി ഗ്രൂപ്പ്‌ കമ്പനികളില്‍ മൊത്തം ഓഹരി നിക്ഷേപത്തിന്റെ എട്ട്‌ ശതമാനമാണ്‌ എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത്‌.

അദാനി ഗ്രൂപ്പ്‌ ഈയിടെ ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്‌സ്‌ തുടങ്ങിയ ഓഹരികളില്‍ ഉള്‍പ്പെടെ എല്‍ഐസി നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഓഹരി വില കുതിച്ചുയര്‍ന്നപ്പോള്‍ 88,000 കോടി രൂപ വരെ എത്തിയിരുന്നു.

അദാനി ഗ്രൂപ്പിലെ നിക്ഷേപത്തില്‍ നിന്നും നഷ്‌ടം വരാനിടയില്ലെന്നു എല്‍ഐസി ജനുവരി അവസാനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണിമൂല്യത്തില്‍ 60 ശതമാനം ഇടിവുണ്ടായതോടെ എല്‍ഐസിക്ക്‌ ലാഭം മുഴുവന്‍ നഷ്‌ടപ്പെടുകയും നഷ്‌ടം സഹിക്കേണ്ടി വരികയും ചെയ്‌തു.

X
Top