2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

ഏഴ് ഉപഗ്രഹങ്ങളുമായുള്ള ഐഎസ്ആർഒയുടെ അടുത്ത വിക്ഷേപണം 26ന്

തിരുവനന്തപുരം: പി.എസ്.എൽ.വി – സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിൽ 26നാണ് വിക്ഷേപണം.

സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആർ. ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. ഡി.എസ്.എസ്. ആർ ഉപഗ്രഹത്തിന് 361.9 കിലോ ഭാരമുണ്ട്.

ആർക്കേഡ്, വെലോക്സ് എ.എം., ഓർബ് 12 സ്‌ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളും ഗലാസിയ 2, സ്‌കൂബ് 2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളും അയയ്‌ക്കും.

മൂന്നു മുതൽ 23.58 കിലോ വരെയാണ് ഇവയുടെ ഭാരം. സിംഗപ്പൂർ സർക്കാരും ഐ. എസ്. ആർ. ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്സ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡി.എസ്.എസ്. ആർ ദൗത്യം.

X
Top