എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞു

ന്യൂയോര്‍ക്ക്: സാമ്പത്തികമാന്ദ്യത്തിന്റെയും കുറഞ്ഞ ഡിമാന്റിന്റേയും പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വിലവര്‍ധവിന് ശമനമുണ്ടായി. ബ്രെന്റ് ക്രൂഡ് 8 സെന്റ് അഥവാ 0.1 ശതമാനം ഇടിഞ്ഞ് ബാരലിന് 113.04 ഡോളറിലാണുള്ളത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 7 സെന്റ് കുറവ് വരുത്തി 109.49 ഡോളറിലെത്തി.
പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണയുടെ ആഗോള എണ്ണവിതരണം ഏതാണ്ട് നിലച്ച മട്ടാണ്. എന്നാല്‍ അന്തര്‍ദ്ദേശീയ വിപണിയിലെ ക്ഷാമം പരിഹരിക്കാനായി കരുതല്‍ ശേഖരം യു.എസ് കുറക്കുകയും ഒപെക് രാഷ്ട്രങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കയും ചെയ്തു. അന്തര്‍ദ്ദേശീയ വിപണിയിലേയ്ക്കുള്ള എണ്ണ വിതരണം തുടരുന്ന പക്ഷം യു.എസിന്റെ കരുതല്‍ ശേഖരം 40 വര്‍ഷത്തെ കുറവിലെത്തുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലിബിയന്‍ എണ്ണ ഉത്പാദനം 100,000 ബാരലായി ഇടിഞ്ഞിട്ടുണ്ട്. രാജ്യത്തെ ചില ഗ്രൂപ്പുകളുടെ ഉപരോധം കാരണമാണ് ഇത്. അതേസമയം ചൈനയില്‍ നിന്നുള്ള പെട്രോളിയം ഉത്പന്ന കയറ്റുമതി കുറഞ്ഞു. മെയ് മാസത്തിലെ ഗ്യാസോലിന്‍ കയറ്റുമതി 45.5 ശതമാനത്തിലേയ്ക്കും ഡീസല്‍ കയറ്റുമതി 92.7 ശതമാനത്തിലേയ്ക്കുമാണ് കുറഞ്ഞത്.

X
Top