ഇന്ത്യയുടെ ‘ഹലാല്‍’ വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരംദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്രകേരളത്തിൽ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കംകേരളത്തിന്റെ നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞുബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

വിലക്കയറ്റം 11 മാസത്തെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യമാകെയുള്ള വിലക്കയറ്റതോത് 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. മാർച്ചിൽ 4.85% ആയിരുന്നത് ഏപ്രിലിൽ 4.83 ശതമാനമായി കുറഞ്ഞു.

8 മാസമായി റിസർവ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിനുള്ളിലാണ് നിരക്ക്. ഇതു 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.

വിലക്കയറ്റതോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവ് പ്രതീക്ഷിക്കാനാവൂ എന്നാണ് ആർബിഐ സൂചിപ്പിച്ചിട്ടുള്ളത്. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് ഏപ്രിലിലെ കണക്കിൽ പ്രതിഫലിച്ചത്.

കേരളത്തിലെ വിലക്കയറ്റം മാർച്ചിൽ 4.84% ആയിരുന്നത് ഏപ്രിലിൽ 5.33% ആയി കൂടി. നഗരമേഖലകളിലെ വിലക്കയറ്റം 5.1%, ഗ്രാമങ്ങളിലേത് 5.42%.

വില കൂടിയതും കുറഞ്ഞതും: (മാർച്ച് മാസത്തെ അപേക്ഷിച്ചുള്ള വ്യത്യാസം രാജ്യമാകെ)

കുറഞ്ഞത്: ധാന്യങ്ങൾ, പാലും പാൽ ഉൽപന്നങ്ങളും, പയറുവർഗങ്ങൾ, പഞ്ചസാരയും പലഹാരങ്ങളും, സുഗന്ധ വ്യജ്ഞനങ്ങൾ, ലഹരി ഇല്ലാത്ത പാനീയങ്ങൾ, പുകയിലയും പാൻ ഉൽപന്നങ്ങളും, തുണിത്തരങ്ങൾ, ചെരിപ്പ് ,മുട്ട, പച്ചക്കറി

കൂടിയത്: മത്സ്യവും മാംസവും, പഴങ്ങൾ

X
Top