ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍വളര്‍ച്ചയില്‍ കുതിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥപോയ വർഷം ദുബായി എയർപോർട്ടുകൾ വാരിയത് 5,138 കോടി രൂപ

കടലാസിലൊതുങ്ങി ജിഎസ്ടി പുനഃസംഘടന

തിരുവനന്തപുരം: സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല.

പുനഃസംഘടനയ്ക്ക് മന്ത്രിസഭ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തെങ്കിലും പുനഃസംഘടന എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവാണ് ഇനി ഇറങ്ങാനുള്ളത്.

ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, ചുമതല, ഓഫിസുകളുടെ മാറ്റം തുടങ്ങിയവ സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ ഇൗ ഉത്തരവിറങ്ങണം. മന്ത്രിസഭ തീരുമാനമെടുത്ത് 3 മാസം കഴിഞ്ഞിട്ടും പുനഃസംഘടന നടപ്പാക്കാത്തതിനാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ മരവിച്ച മട്ടാണ്.

രാജ്യത്ത് ജിഎസ്ടി നടപ്പാക്കി 5 വർഷം കഴിഞ്ഞിട്ടും പഴയ മൂല്യവർധിത നികുതി സമ്പ്രദായത്തിനു ചേർന്ന സംവിധാനത്തിലാണ് നികുതി വകുപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നത്.

ഇതു കാരണം ജിഎസ്ടി ഫലപ്രദമായി നടപ്പാക്കാനോ നികുതി ചോർച്ച തടയാനോ കഴിഞ്ഞിട്ടില്ല. കേന്ദ്ര സോഫ്റ്റ്‌വെയറിലേക്ക് സംസ്ഥാനവും മാറിയതാണ് അടുത്ത കാലത്തു നടത്തിയ വലിയ ചുവടുവയ്പ്.

പുനഃസംഘടന കൂടി പൂർത്തിയായാലേ ജിഎസ്ടി പിരിവ് ഉൗർജിതമാക്കാൻ കഴിയൂ. പുനഃസംഘടന അടുത്ത മാസത്തോടെ പൂർത്തിയാക്കുമെന്നാണ് ജിഎസ്ടി വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഇതിനിടെ, പുനഃസംഘടന തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഒരു വിഭാഗം ജീവനക്കാർ ജിഎസ്ടി കമ്മിഷണറോടു പരാതിപ്പെട്ടിട്ടുണ്ട്.

X
Top