വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നുസബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐഅധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യ

ഫെഡ് റിസര്‍വ് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു

വാഷിങ്ടണ്‍ ഡിസി: യുഎസ് ഫെഡറല്‍ റിസര്‍വ് പ്രധാന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (കാല്‍ ശതമാനം) കുറച്ചു. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗത്തിന് ശേഷം ചെയര്‍മാന്‍ ജെറോം പവലാണ് തീരുമാനം പ്രഖ്യാപിച്ചത്. സെപ്തംബറിലും യുഎസ് കേന്ദ്രബാങ്ക് 25 ബേസിസ് പോയിന്റ് നിരക്ക് കുറച്ചിരുന്നു.

പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതും തൊഴില്‍ വിപണി മന്ദഗതിയിലായതുമാണ് നിരക്ക് കുറയ്ക്കലിലേയ്ക്ക് നയിച്ചത്. യുഎസ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ കാരണം പുതിയ സാമ്പത്തിക ഡാറ്റകളിലേയ്ക്ക് പ്രവേശനമില്ലെന്നും പവല്‍ അറിയിച്ചു. അത് കാരണം തീരുമാനമെടുക്കുക ബുദ്ധിമുട്ടേറിയതായി. ഡിസംബറില്‍ ഇനി നിരക്ക് കുറയ്ക്കില്ലെന്നും പവല്‍ വ്യക്തമാക്കി.

തീരുമാനത്തിന്റെ പ്രഭാവം ഇന്ത്യയിലും പ്രകടമാകും. നടപടി വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ആഗോള വായ്പാ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യും. ഫെഡ് റിസര്‍വിന്റെ ചുവടുപിടിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഡിസംബറില്‍ നിരക്ക് കുറച്ചേയ്ക്കും.

പ്രത്യേകിച്ചും ജിഎസ്ടി പരിഷ്‌ക്കരണം പണപ്പെരുപ്പം കുറച്ച സാഹചര്യത്തില്‍. ഇതോടെ വായ്പാ ചെലവുകള്‍ കുറയുകയും വളര്‍ച്ച അഭിവൃദ്ധിപ്പെടുകയും ചെയ്യും.

X
Top