ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ഫെഡ് റിസര്‍വ് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു

വാഷിങ്ടണ്‍ ഡിസി: യുഎസ് ഫെഡറല്‍ റിസര്‍വ് പ്രധാന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (കാല്‍ ശതമാനം) കുറച്ചു. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗത്തിന് ശേഷം ചെയര്‍മാന്‍ ജെറോം പവലാണ് തീരുമാനം പ്രഖ്യാപിച്ചത്. സെപ്തംബറിലും യുഎസ് കേന്ദ്രബാങ്ക് 25 ബേസിസ് പോയിന്റ് നിരക്ക് കുറച്ചിരുന്നു.

പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതും തൊഴില്‍ വിപണി മന്ദഗതിയിലായതുമാണ് നിരക്ക് കുറയ്ക്കലിലേയ്ക്ക് നയിച്ചത്. യുഎസ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ കാരണം പുതിയ സാമ്പത്തിക ഡാറ്റകളിലേയ്ക്ക് പ്രവേശനമില്ലെന്നും പവല്‍ അറിയിച്ചു. അത് കാരണം തീരുമാനമെടുക്കുക ബുദ്ധിമുട്ടേറിയതായി. ഡിസംബറില്‍ ഇനി നിരക്ക് കുറയ്ക്കില്ലെന്നും പവല്‍ വ്യക്തമാക്കി.

തീരുമാനത്തിന്റെ പ്രഭാവം ഇന്ത്യയിലും പ്രകടമാകും. നടപടി വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ആഗോള വായ്പാ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യും. ഫെഡ് റിസര്‍വിന്റെ ചുവടുപിടിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഡിസംബറില്‍ നിരക്ക് കുറച്ചേയ്ക്കും.

പ്രത്യേകിച്ചും ജിഎസ്ടി പരിഷ്‌ക്കരണം പണപ്പെരുപ്പം കുറച്ച സാഹചര്യത്തില്‍. ഇതോടെ വായ്പാ ചെലവുകള്‍ കുറയുകയും വളര്‍ച്ച അഭിവൃദ്ധിപ്പെടുകയും ചെയ്യും.

X
Top