ഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ

ഡാബർ ഇന്ത്യയ്ക്ക് 491 കോടിയുടെ ലാഭം

മുംബൈ: ഉയർന്ന പണപ്പെരുപ്പം ഉപഭോഗത്തെ സ്വാധീനിച്ചതിനാൽ ആഭ്യന്തര എഫ്എംസിജി കമ്പനിയായ ഡാബർ ഇന്ത്യയുടെ ഏകീകൃത അറ്റാദായം 2.85 ശതമാനം ഇടിഞ്ഞ് 490.86 കോടി രൂപയായി കുറഞ്ഞു. 2021 ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനി 505.31 കോടി രൂപ അറ്റാദായം നേടിയതായി ഡാബർ ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

എന്നിരുന്നാലും, അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ ഇതേ പാദത്തിലെ 2,817.58 കോടിയിൽ നിന്ന് 6 ശതമാനം ഉയർന്ന് 2,986.49 കോടി രൂപയായി. അച്ചടക്കമുള്ള ചെലവ് നിയന്ത്രണം, പ്രവർത്തന കാര്യക്ഷമത, ന്യായമായ വില വർദ്ധനവ് എന്നിവയിലൂടെ അഭൂതപൂർവമായ പണപ്പെരുപ്പ സമ്മർദ്ദത്തിന്റെ ആഘാതം കമ്പനി ലഘൂകരിച്ചതായി ഡാബർ ഇന്ത്യ അതിന്റെ വരുമാന പ്രസ്താവനയിൽ പറഞ്ഞു.

സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 8.94 ശതമാനം വർധിച്ച് 2,471.28 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,268.47 കോടി രൂപയായിരുന്നു.
ജൂലൈ-സെപ്റ്റംബർ കാലയളവിൽ, കൺസ്യൂമർ കെയർ ബിസിനസ് വിഭാഗത്തിൽ നിന്നുള്ള ഡാബറിന്റെ ഏകീകൃത വരുമാനം 2,410.92 കോടി രൂപയായി വർധിച്ചപ്പോൾ ഭക്ഷ്യ ബിസിനസിൽ നിന്നുള്ള വരുമാനം 34.93 ശതമാനം ഉയർന്ന് 499.14 കോടി രൂപയായി.

അതേപോലെ ഡാബറിന്റെ റീട്ടെയിൽ ബിസിനസിൽ നിന്നുള്ള വരുമാനം 26.19 കോടി രൂപയാണ്. കൂടാതെ സെപ്തംബർ പാദത്തിൽ, ഡാബറിന്റെ അന്താരാഷ്ട്ര ബിസിനസ്സ് സ്ഥിരമായ കറൻസിയിൽ 12.3 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) ഡാബർ ഇന്ത്യയുടെ ഏകീകൃത അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 943 കോടിയിൽ നിന്ന് 1.23 ശതമാനം ഇടിഞ്ഞ് 931.92 കോടി രൂപയായി.

X
Top