രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

അറ്റാദായത്തിൽ 65% വളർച്ചയുമായി എയു സ്മാൾ ഫിനാൻസ് ബാങ്ക്

ന്ത്യയിൽ മുൻനിരയിൽ ബിസിനസ് ചെയ്യുന്ന എൻ.ബി.എഫ്.സി കമ്പനിയാണ് എ.യു സ്മാൾ ഫിനാൻസ് ബാങ്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മികച്ച ബിസിനസ് പ്രകടനമാണ് ബാങ്ക് കാഴ്ച്ച വെച്ചത്. ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ ബാങ്കിന്റെ അറ്റാദായം 65% വർധിച്ചപ്പോൾ, സമാന കാലയളവിൽ അറ്റ പലിശ വരുമാനം 23% ഉയർന്നു. നിലവിൽ ലാഭവിഹിതം നൽകാനും ഒരുങ്ങുകയാണ്.

2026 മാർച്ച് പാദഫലങ്ങൾ
2025 മാർച്ച് പാദത്തിൽ ബാങ്കിന്റെ അറ്റാദായം 503.7 കോടി രൂപയായിരുന്നു. ഇവിടെ നിന്ന് 2026 മാർച്ച് പാദത്തിൽ 65.15% വളർച്ചയോടെയാണ് 831.87 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരിക്കുന്നത്.

സമാന കാലയളവിൽ അറ്റ പലിശ വരുമാനം (NII) 2,094 കോടി രൂപയിൽ നിന്ന് 23% വർധനയോടെ 2,094 കോടി രൂപയായി മാറി. ശക്തമായ വായ്പാ വളർച്ച, മാർജിൻ വികസനം എന്നിവ നേട്ടമായി മാറിയതായി ബാങ്ക് എക്സ്ചേഞ്ച് ഫയലിങ്ങിൽ അറിയിച്ചു.

അറ്റപലിശ വരുമാന മാർജിൻ (NIM), ഇതേ കാലയളവിൽ 5.8% എന്ന നിലയിൽ നിന്ന് 6% എന്ന തോതിലേക്ക് ഉയർന്നു. കിട്ടാക്കടുമായി ബന്ധപ്പെട്ട് ഉയർന്ന നിലയിൽ റിക്കവറി നടത്താൻ സാധിച്ചത്, ടാക്സ് റീ ഫണ്ട്, ഫെബ്രുവരിയിലെ ലോവർ ഡേ കൗണ്ട് എന്നിവയാണ് ഇവിടെ നേട്ടമായത്.

ബാങ്കിന്റെ അസ്റ്റ് ക്വാളിറ്റിയിലും വളർച്ചയുണ്ട്. തൊട്ടു മുമ്പത്തെ 2025 ഡിസംബർ പാദവുമായി താരതമ്യം ചെയ്യുമ്പോൾ Gross NPAs (GNPAs) 2.30% എന്ന നിലയിൽ നിന്ന് 2.03% എന്ന തോതിലേക്ക് താഴ്ന്നു.

സമാന കാലയളവിൽ Net NPAs (NNPAs) 0.88% എന്ന നിലയിൽ നിന്ന് 0.74% എന്ന തോതിലേക്കും മെച്ചപ്പെട്ടു. ഇത്തരത്തിൽ കിട്ടാക്കടം അടക്കമുള്ള നോൺ പെർഫോമിങ് ആസ്തികളുടെ നില മെച്ചപ്പെടുത്തിയത് ബാങ്കിന് നേട്ടമായി മാറി.

ലാഭവിഹിതം
നിലവിൽ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1 രൂപ വീതം ലാഭവിഹിതമാണ് പ്രഖ്യാപിച്ചി്ടടുള്ളത്. നടക്കാനിരിക്കുന്ന ഓഹരിയുടമകളുടെ യോഗത്തിലെ അനുമതിക്ക് ശേഷമായിരിക്കും ലാഭവിഹിതം വിതരണം ചെയ്യുക.

മൂലധന സമാഹരണം
നിലവിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ്സ് (QIPs) വഴി 7,500 കോടി രൂപ വരെ മൂലധന സമാഹരണം നടത്താൻ ബാങ്കിന്റെ ബോർഡ് അനുമതി നൽകി.

കൂടാതെ ബോണ്ടുകൾ, Non-Convertible Debentures (NCDs) എന്നിവ വഴി 6,000 കോടി രൂപ വരെ സമാഹരിക്കാനും അനുമതി നൽകി. ഇതിൽ 2,500 കോടി രൂപ വരെ ടയർ-II ബോണ്ടുകളിൽ നിന്നാണ് കണ്ടെത്തുക.

നാലാം പാദഫലങ്ങൾ – ബാങ്കിന്റെ പ്രതികരണം
ശക്തമായ ബാങ്കിങ് അടിത്തറ ഒരുക്കാൻ ഏതാണ്ട് ഒരു പതിറ്റാണ്ട കാലമായി ബാങ്ക് ശ്രമിക്കുന്നതായി എ.യു സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥാപകനും, എം.ഡി & സി.ഇ.ഒയുമായ സഞ്ജയ് അഗർവാൾ പറഞ്ഞു.

മൂല്യത്തിലും, ബിസിനസിലും സ്ഥിരത പുലർത്താൻ കഴിഞ്ഞതിന്റെ പ്രതിഫലനമാണ് 2026 മാർച്ച് പാദഫലങ്ങളിൽ കാണാൻ സാധിച്ചത്. ഈ മാസം ബാങ്ക് തങ്ങളുടെ ആദ്യ അഗ്നെറ്റിക് എ.ഐ പ്ലാറ്റ്ഫോം, എ.ഐ അധിഷ്ഠിത ലോൺ ഒറിജിനേഷൻ സിസ്റ്റം എന്നിവ ലോഞ്ച് ചെയ്തതായും അദ്ദേഹം അറിയിച്ചു.

X
Top