2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ബുള്‍ട്രെന്‍ഡ് സ്ഥിരീകരിക്കാനാകാതെ വിദഗ്ധര്‍

മുംബൈ: സമീപകാല ശ്രേണിയായ 17,600-17,800 ല്‍ നിന്ന് ഒരു ബ്രേക്ക്ഔട്ട് പ്രതീക്ഷിക്കുകയാണ് വിദഗ്ധര്‍. മൂന്ന് ഘടകങ്ങളാണ് ഇതിന് സൂചികകളെ പ്രാപ്തമാക്കുക. ഐസിഐസി ബാങ്ക് പുറത്തുവിട്ട മികച്ച ഫലങ്ങള്‍, പ്രതീക്ഷതിലും മികച്ച റിലയന്‍സ് നാലാം പാദം, എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിനുള്ള ആര്‍ബിഐ അനുമതി (ബാങ്ക് ആവശ്യപ്പെട്ട ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായി.)

ഇതോടെ ലയനം ജൂലൈയില്‍ സുഗമമാക്കും. 33.2 ശതമാനം വെയ്റ്റേജ് ഉള്ള ഈ നാല് ഓഹരികള്‍ വിപണിക്ക് കരുത്ത് പകരും, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഒരു ബുള്‍ട്രെന്‍ഡ് സൃഷ്ടിക്കാന്‍ ഇവ പ്രാപ്തമല്ല.

അതിന് അഗോള സൂചനകള്‍ അനുകൂലമാകണം. പ്രത്യേകിച്ചും യുഎസ് പണപ്പെരുപ്പ ഡാറ്റയും അതിനോടുള്ള ഫെഡ് റിസര്‍വിന്റെ പ്രതികരണവും. അതേസമയം തിരുത്തല്‍ വരുത്തിയ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാവുന്നതാണ്.

ഏപ്രില്‍ ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍ കരാറുകള്‍ വ്യാഴാഴ്ച കാലഹരണപ്പെടുന്നതിനാല്‍ അസ്ഥിരത ഈ ആഴ്ചയിലെ മുഖമുദ്രയായിരിക്കും പ്രശാന്ത് തപ്‌സെ, മേത്ത ഇക്വിറ്റീസ് പറയുന്നു. സാങ്കേതികമായി, നിഫ്റ്റിക്ക് 17,443 ല്‍ പിന്തുണ ലഭിക്കും.അതേസമയം മുന്നേറ്റത്തിന്റെ സ്ഥിരീകരണം 17,863 മാര്‍ക്കിന് മുകളില്‍ മാത്രം.

X
Top