Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

ഇസ്രായേൽ ഹൈഫ തുറമുഖത്തിന്റെ 70% ഓഹരി ഏറ്റെടുക്കാൻ അദാനി പോർട്ട്സ്

ഇസ്രായേൽ: മെഡിറ്ററേനിയൻ തീരത്തെ പ്രധാന വ്യാപാര കേന്ദ്രമായ ഹൈഫ തുറമുഖം വിജയിച്ച ലേലക്കാരായ അദാനി പോർട്ട്‌സിനും പ്രാദേശിക കെമിക്കൽസ് ആൻഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ ഗാഡോട്ടിനും 4.1 ബില്യൺ ഷെക്കലുകൾക്ക് (1.18 ബില്യൺ ഡോളർ) വിൽക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. ഗഡോട്ടും, അദാനിയും രണ്ട് വർഷം നീണ്ട ടെൻഡർ പ്രക്രിയയിലൂടെയാണ് തുറമുഖം സ്വന്തമാക്കിയത്. ഇത് ഇറക്കുമതി വില കുറയ്ക്കുമെന്നും തുറമുഖങ്ങളിലെ നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കുമെന്നും ഇസ്രായേൽ പ്രതീക്ഷിക്കുന്നു. ഹൈഫ തുറമുഖത്തിന്റെ സ്വകാര്യവൽക്കരണം തുറമുഖങ്ങളിലെ മത്സരം വർധിപ്പിക്കുകയും ജീവിതച്ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് ധനമന്ത്രി അവിഗ്‌ദോർ ലീബർമാൻ പറഞ്ഞു.

ഈ തുറമുഖത്തിൽ അദാനിക്ക് ഭൂരിപക്ഷ ഓഹരിയായ 70% ഓഹരിയും ഗഡോട്ടിന് ബാക്കി 30% ഓഹരിയും ഉണ്ടായിരിക്കുമെന്ന് ഒരു വ്യവസായ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കാൻ കമ്പനികൾ തയ്യാറായില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് യൂട്ടിലിറ്റിയാണെന്ന് പറഞ്ഞ അദാനി പോർട്ട്സ്, കൂടുതൽ വിപുലീകരണം ലക്ഷ്യമിടുന്നതായും കൂടാതെ ആഗോള പോർട്ട് ഗ്രൂപ്പായി മാറാൻ ശ്രമിക്കുകയാണെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ കരൺ അദാനി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷാങ്ഹായ് ഇന്റർനാഷണൽ പോർട്ട് ഗ്രൂപ്പ് (എസ്‌ഐ‌പി‌ജി) പ്രവർത്തിപ്പിക്കുന്ന കഴിഞ്ഞ വർഷം ബേ തുറന്ന ഒരു സ്വകാര്യ തുറമുഖവുമായി ഈ പുതിയ ഉടമകൾ മത്സരിക്കും.

പുതിയ ഗ്രൂപ്പ് 2054 വരെ തുറമുഖം പ്രവർത്തിപ്പിക്കുമെന്നും വിജയിച്ച ബിഡ് പ്രതീക്ഷിച്ചതിലും ഉയർന്നതാണെന്നും ഹൈഫ പോർട്ട് പറഞ്ഞു. 

X
Top