രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഡയറക്ട് സെല്ലിംഗ്: കേരളത്തിന് 9.94 ശതമാനം വളർച്ചാനിരക്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പ്രതികൂല ബിസിനസ് സാഹചര്യങ്ങൾക്കിടയിലും 2020-21 സാമ്പത്തിക വർഷത്തിൽ ഡയറക്ട് സെല്ലിംഗ് രംഗത്ത് 9.94 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തി കേരളം.

ഇന്ത്യൻ ഡയറക്ട് സെല്ലിംഗ് അസോസിയേഷൻ (ഐഡിഎസ്എ) പുറത്തിറക്കിയ വാർഷിക സർവേ റിപ്പോർട്ടിലാണ് ഡയറക്ട് സെല്ലിംഗ് രംഗത്തെ കേരളത്തിന്‍റെ മുന്നേറ്റം വ്യക്തമാക്കിയിരിക്കുന്നത്. 471 കോടി രൂപയുടെ ആകെ ബിസിനസാണ് 2020-21 സാന്പത്തികവർഷത്തിൽ ഈ മേഖലയിൽ സംസ്ഥാനത്തു നടന്നത്.

18,067 കോടി രൂപയുള്ള മൊത്തം ദേശീയ വില്പനയുടെ 2.6 ശതമാനമാണു കേരളത്തിൽ നടക്കുന്നതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. തിരുവനന്തപുരത്തു നടന്ന ഡയറക്ട് സെല്ലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ റിപ്പോർട്ട് പ്രകാശനം ചെയ്തു.

ഐപിഎസ്ഒഎസ് സ്ട്രാറ്റജി-മൂന്ന് നടത്തിയ സർവേയിൽ, തൊട്ടുമുൻപത്തെ സാന്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 428 കോടിയിൽനിന്ന് 43 കോടി രൂപയുടെ വർധനയാണു കേരളത്തിലുണ്ടായത്. തമിഴ്നാടിനെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

2019-20, 2020-21 വർഷങ്ങളിൽ തമിഴ്നാട്ടിൽ യഥാക്രമം 450 കോടിയും 463 കോടിയുമായിരുന്നു വില്പന. ഈ കാലയളവിൽ 70 കോടിയിലധികം രൂപ കേരളത്തിലെ ഡയറക്ട് സെല്ലിംഗ് മേഖല നികുതിയിനത്തിൽ സംസ്ഥാനഖജനാവിലേക്കു സംഭാവന ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് 201920 സാന്പത്തിക വർഷത്തിൽ 1.6 ലക്ഷമായിരുന്ന ഡയറക്ട് സെല്ലർമാരുടെ എണ്ണം ആറ് ശതമാനത്തിലധികം ഉയർന്ന് 1.79 ലക്ഷമായി.

X
Top