ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

എണ്ണവിപണന കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ക്ക് (ഒഎംസി) നഷ്ടപരിഹാരം നല്‍കാനൊരുങ്ങുകയാണ് ധനകാര്യ മന്ത്രാലയം. ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) വില്‍പ്പനയില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിനാണ് ഇത്.

എക്‌സൈസ് തീരുവ വര്‍ദ്ധനയിലൂടെ ലഭിക്കുന്ന തുകയില്‍ നിന്നാണ് നഷ്ടപരിഹാര പാക്കേജ് കണ്ടെത്തുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവ സാധാരണയായി പൊതു വരുമാന ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. അതേസമയം ചില സന്ദര്‍ഭങ്ങളില്‍ ഒഎംസികളെ പിന്തുണയ്ക്കുന്നതിന് വിനിയോഗിക്കും.

ആഗോളവിലയിലെ ചാഞ്ചാട്ടം നഷ്ടം വരുത്തുമ്പോള്‍ അത് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഏറ്റെടുക്കുന്നതിനാലാണ് ഇത്. ഒഎംസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചെലവ് ധനകാര്യ കമ്മിറ്റിയുടെ (ഇഎഫ്സി) മാര്‍ച്ച്, മെയ് മാസങ്ങളില്‍ യോഗം ചേര്‍ന്നിരുന്നു.

അന്താരാഷ്ട്ര ഇന്ധന വിലയിലെ ഉയര്‍ച്ച കാരണം ഒഎംസികള്‍ക്ക് ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.ഈ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് 2025 ലെ ബജറ്റിന് മുമ്പ് എണ്ണ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

X
Top