പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

നഷ്ടം വരിച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ബുധനാഴ്ച മെച്ചപ്പെട്ട പ്രകടനം നടത്തിയ ക്രിപ്‌റ്റോകറന്‍സി വിപണി വ്യാഴാഴ്ച വീണ്ടും നഷ്ടത്തിലായി. കര്‍ശന പണനയവുമായി മുന്നോട്ടുപോകാനുള്ള ഫെഡ് റിസര്‍വ് തീരുമാനം നഷ്ടസാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും വ്യക്തികളെ അകറ്റുകയാണ്. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍, 1.43 ശതമാനം താഴ്ന്ന് (24 മണിക്കൂറില്‍) 860.48 ബില്യണ്‍ ഡോളറിലാണുള്ളത്.

വിപണി അളവ് 0.51 ശതമാനം ഉയര്‍ന്ന് 44.79 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.26 ബില്യണ്‍ അഥവാ 5.04 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 41.56 ബില്യണ്‍ ഡോളര്‍ അഥവാ 92.79 ശതമാനവുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.29 ശതമാനം കൂടി 39.60 ശതമാനത്തിലാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകോയിനായ ബിറ്റ് കോയിന്‍ 0.85 ശതമാനം താഴ്ന്ന് 17,720.92 ഡോളറിലാണുള്ളത്.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകോയിനായ എഥേരിയം 2.96 ശതമാനം താഴ്ച വരിച്ച് 1290.05 ഡോളറിലെത്തി. ബിഎന്‍ബി-265.10 ഡോളര്‍ (3.02 ശതമാനം), എക്‌സ്ആര്‍പി-0.3807 ഡോളര്‍ (2.72 ശതമാനം), ഡോഷ്‌കോയിന്‍-0.0878 ഡോളര്‍ (3.71 ശതമാനം), കാര്‍ഡാനോ-0.3018 ഡോളര്‍ (3.17 ശതമാനം), പൊക്കോട്ട്-5.20 ഡോളര്‍ (2.13 ശതമാനം), ഷിബാഇനു-0.000008888 ഡോളര്‍ (3.46 ശതമാനം), അവലാഞ്ച്-13.57 ഡോളര്‍ (1.77 ശതമാനം) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികള്‍ നേരിട്ട ഇടിവ്.

അതേസമയം സൊലാന-14.08 ഡോളര്‍ (0.45 ശതമാനം വര്‍ധനവ്) നേട്ടമുണ്ടാക്കി.

X
Top