വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഓഫ്‌ഷോര്‍ ഫണ്ടുകളുടെ റിപ്പോര്‍ട്ടിംഗ് ആവശ്യകതകള്‍ സെബി കര്‍ശനമാക്കിയതെന്തിന്?

ന്യൂഡല്‍ഹി: പാരന്റിംഗ് ധനകാര്യ സ്ഥാപനത്തെ തിരിച്ചറിയാന്‍ എല്ലാ വിദേശ ഫണ്ടുകളോടും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം മാര്‍ക്കറ്റ് റെഗുലേറ്റര്‍ കസ്റ്റോഡിയന്‍ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കസ്റ്റോഡിയന്‍ ബാങ്കുകള്‍ വഴിയാണ് രാജ്യത്തേയ്ക്ക് ഫണ്ട് ഒഴുകുന്നത്.

പാരന്റിംഗ് സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ തയ്യാറാകാത്ത ഫണ്ടുകള്‍ 2024 മാര്‍ച്ചോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും, സെബി കത്തില്‍ പറഞ്ഞു. ബാങ്കുകളുടെ ശാഖകള്‍ക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപക (എഫ്പിഐ) രജിസ്‌ട്രേഷന്‍ ലഭ്യമായ സംഭവം റെഗുലേറ്റര്‍ ചൂണ്ടിക്കാട്ടുന്നു. എഫ്പിഐ എന്റിറ്റി സ്വന്തമാക്കുന്ന, സുതാര്യതയില്ലാത്ത ഉടമകളെ കണ്ടെത്താനാണ് സെബി ശ്രമം.

അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപത്തില്‍ അപാകതകള്‍ ആരോപിക്കപ്പെട്ടിരുന്നു. അതേസമയം ഗ്രൂപ്പ് നിയമലംഘനങ്ങള്‍ തള്ളികളയുകയാണ്.

മാത്രല്ല, ഓഫ് ഷോര്‍ സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ റെഗുലേറ്റര്‍ ബുദ്ധിമുട്ടുകയാണ്. ഇക്കാര്യം സുപ്രിം കോടതി നിയോഗിച്ച പാനല്‍ കണ്ടെത്തുകയും അത് സുപ്രീംകോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു.

X
Top