രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഉയര്‍ന്ന മൂല്യമുള്ള ഡെബ്റ്റ്-ലിസ്റ്റഡ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പെടുത്താന്‍ സെബി

മുംബൈ: ഉയര്‍ന്ന മൂല്യമുള്ള ഡെബ്റ്റ്-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ പാര്‍ട്ടി ഇടപാടുകള്‍ക്ക് (ആര്‍പിടി) ബാധകമായ പുതിയ കോര്‍പ്പറേറ്റ് ഗവേണന്‍സ് നിയമങ്ങള്‍ സെബി(സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദ്ദേശിച്ചു.

500 കോടി രൂപ ലിസ്റ്റുചെയ്ത നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡെബ്റ്റ് സെക്യൂരിറ്റികളുള്ള കമ്പനികള്‍ക്കാണ് നിയമങ്ങള്‍ ബാധകമാകുക. അത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട എല്‍ഒഡിആര്‍ റെഗുലേഷനുകള്‍ അവലോകനം ചെയ്യേണ്ടതുണ്ട്.

മാത്രമല്ല പാര്‍ട്ടി ഇടപാടുകള്‍ക്ക് ഓഹരി ഉടമകളുടെ സമ്മതം വാങ്ങിയിരിക്കണം. എല്‍ഒഡിആര്‍ റെഗുലേഷനുകള്‍ പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഉയര്‍ന്ന മൂല്യമുളള ലിസ്റ്റഡ് ഡെബ്റ്റ് എന്റിറ്റികള്‍ മാര്‍ക്കറ്റ് റെഗുലേറ്ററെ അറിയിച്ചിരുന്നു.

ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ഘടന, പ്രതിവര്‍ഷം നടത്തേണ്ട ഏറ്റവും കുറഞ്ഞ മീറ്റിംഗുകള്‍, ലിസ്റ്റഡ് എന്റിറ്റികള്‍ക്കായി റിസ്‌ക് മാനേജ്മെന്റ് പ്ലാന്‍, കമ്മിറ്റികളുടെ ഭരണഘടന, അനുബന്ധ പാര്‍ട്ടി ഇടപാടുകള്‍ (ആര്‍പിടി) എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് നിര്‍ദ്ദിഷ്ട നിയമത്തിലുള്ളത്.

ഇക്കാര്യത്തില്‍ ഫെബ്രുവരി 23 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

X
Top