രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ആന്ത്രോപിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി എൻവിഡിയ

ർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ക്ലോഡ് എ.ഐയുടെ മാതൃകമ്പനിയായ ആന്ത്രോപിക്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒകളിൽ ഒന്നിലൂടെ ഏകദേശം 100 ബില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ വമ്പൻ നീക്കത്തിലൂടെ ആന്ത്രോപിക്കിന്റെ ആകെ മൂല്യനിർണയം ഏകദേശം 2 ട്രില്യൺ ഡോളറിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ നിർണായക നീക്കത്തിൽ ചിപ്പ് നിർമ്മാണ രംഗത്തെ ഭീമന്മാരായ എൻവിഡിയയും പങ്കാളിയാകാൻ ഒരുങ്ങുകയാണ്. ഐ.പി.ഒയിൽ പ്രധാന ആങ്കർ ഇൻവെസ്റ്ററായി എൻവിഡിയയെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇതിന്റെ ഭാഗമായി ആന്ത്രോപിക്കിൽ 10 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ എൻവിഡിയ പദ്ധതിയിടുന്നതായാണ് വിവരം. എ.ഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ ജി.പി.യു ചിപ്പുകളുടെ വിപണിയിൽ ആധിപത്യമുള്ള എൻവിഡിയയുടെ ഈ തന്ത്രപരമായ നിക്ഷേപം ഇരു കമ്പനികൾക്കും വലിയ നേട്ടമാകും.

എ.ഐ മോഡലുകളുടെ വികസനത്തിനും വിപുലീകരണത്തിനും ആവശ്യമായ കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യങ്ങൾ വേഗത്തിൽ നേടിയെടുക്കാൻ ഈ കൂട്ടുകെട്ട് ആന്ത്രോപിക്കിനെ സഹായിക്കും. അതേസമയം, ഹാർഡ്‌വെയർ വിൽപ്പനയ്ക്ക് പുറമേ എ.ഐ കമ്പനികളിലെ തന്ത്രപരമായ നിക്ഷേപങ്ങളിലൂടെ വിപണിയിൽ തങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കാനാണ് എൻവിഡിയ ലക്ഷ്യമിടുന്നത്.

എങ്കിൽപോലും നിലവിലുള്ള ഈ വിവരങ്ങളെല്ലാം റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ അന്തിമ കരാറുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.

X
Top