നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

ബിഎസ്‌ഇ ഐപിഒ സൂചിക അഞ്ച്‌ മാസത്തിനിടെ 35% ഉയര്‍ന്നു

മുംബൈ: ബിഎസ്‌ഇ ഐപിഒ സൂചിക നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ അഞ്ച്‌ മാസ കാലയളവില്‍ 35 ശതമാനം ഉയര്‍ന്നു. പുതുതായി ലിസ്‌റ്റ്‌ ചെയ്‌ത പ്രധാന മെയിന്‍ബോര്‍ഡ്‌ ഐപിഒകളുടെ പ്രകടനമാണ്‌ ഐപിഒ സൂചികയില്‍ പ്രതിഫലിക്കുന്നത്‌.

പുതിയതായി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഏതാനും കമ്പനികളുടെ മികച്ച പ്രകടനത്തിന്റെ പിന്തുണയോടെ ഐപിഒ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി.

ബിഎസ്‌ഇ എസ്‌എംഇ ഐപിഒ സൂചിക 55 ശതമാനം ഉയര്‍ന്നു.സൂചിക നിലവിലെ റെക്കോഡ്‌ ഉയരത്തില്‍ നിന്ന്‌ അഞ്ച്‌ ശതമാനം മാത്രം അകലെയാണ്‌. വിശാല വിപണിയിലെ നേട്ടത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ്‌ ഐപിഒ സൂചികകളുടെ മുന്നേറ്റം.

ഏപ്രില്‍-ഓഗസ്‌റ്റ്‌ കാലയളവില്‍ സെന്‍സെക്‌സും നിഫ്‌റ്റിയും ആറ്‌ ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ബിഎസ്‌ഇ മിഡ്‌ക്യാപ്‌ 150 സൂചിക 19 ശതമാനവും ബിഎസ്‌ഇ സ്‌മോള്‍ക്യാപ്‌ 250 സൂചിക 29 ശതമാനവും ഉയര്‍ന്നു.

ഐപിഒ സൂചികകളുടെ മികച്ച പ്രകടനത്തിന്‌ പിന്നില്‍ ഏതാനും ഓഹരികളില്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റമാണുള്ളത്‌. 73 ഓഹരികളുള്ള ബിഎസ്‌ഇ ഐപിഒ സൂചികയിലെ നേട്ടത്തിന്റെ ഏകദേശം 80 ശതമാനത്തിനും കാരണം 15 ഓഹരികളാണ്‌.

105 ഓഹരികളുള്ള ബിഎസ്‌ഇ എസ്‌എംഇ ഐപിഒ സൂചികയിലെ മുന്നേറ്റത്തിന്റെ ഏകദേശം 89 ശതമാനവും സംഭാവന നല്‍കിയത്‌ 24 ഓഹരികളാണ്‌. താരതമ്യേന പുതിയതായി ലിസ്‌റ്റ്‌ ചെയ്‌ത ഓഹരികളുടെ പ്രകടനം പിന്തുടരുന്നതിനായാണ്‌ ഈ സൂചികകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌.

ഓഹരി ലിസ്‌റ്റ്‌ ചെയ്‌തതിന്റെ മൂന്നാം ദിവസം ഒരു പുതിയ കമ്പനി ബിഎസ്‌ഇ ഐപിഒ സൂചികയില്‍ ഉള്‍പ്പെടുകയും സാധാരണയായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സൂചികയില്‍ നിന്ന്‌ പുറത്താകുകയും ചെയ്യും. എസ്‌എംഇ ഐപിഒ സൂചികയില്‍ ഓഹരി ലിസ്‌റ്റ്‌ ചെയ്‌തതിന്റെ രണ്ടാം ദിവസം തന്നെ ഉള്‍പ്പെടുത്തും. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സൂചികയില്‍ നിന്ന്‌ പുറത്താകും.

ഒരു എസ്‌എംഇ കമ്പനി ബിഎസ്‌ഇ മെയിന്‍ബോര്‍ഡിലേക്ക്‌ മാറുകയാണെങ്കില്‍ അതിന്‌ മുമ്പുതന്നെ സൂചികയില്‍ നിന്ന്‌ പുറത്താകും. ഏപ്രില്‍ മുതല്‍ ഓഗസ്‌റ്റ്‌ വരെ ബിഎസ്‌ഇ ഐപിഒ സൂചിക കൈവരിച്ച 4661 പോയിന്റ്‌ നേട്ടത്തില്‍ 3738 പോയിന്റും സംഭാവന ചെയ്‌തത്‌ മീശോ, ലെന്‍സ്‌കാര്‍ട്ട്‌ സൊല്യൂഷന്‍സ്‌, ടാറ്റ ക്യാപിറ്റല്‍, ബില്യണ്‍ബ്രെയിന്‍സ്‌ ഗാരേജ്‌ വെഞ്ചേഴ്‌സ്‌, റൂബിക്കണ്‍ റിസര്‍ച്ച്‌, എല്‍ജി ഇലക്‌ട്രോണിക്‌സ്‌ ഇന്ത്യ, ഫിസിക്‌സ്‌വാല, അര്‍ബന്‍ കമ്പനി, ഷാഡോഫാക്‌സ്‌ ടെക്‌നോളജീസ്‌, സുദീപ്‌ ഫാര്‍മ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ്‌സ്‌, എക്വസ്‌, എംവീ ഫോട്ടോവോള്‍ട്ടായിക്‌ പവര്‍, ഫുജിയാമ പവര്‍ സിസ്‌റ്റംസ്‌, ക്ലീന്‍ മാക്‌സ്‌ എന്‍വൈറോ എനര്‍ജി സൊല്യൂഷന്‍സ്‌ എന്നീ കമ്പനികളാണ്‌.

ബിഎസ്‌ഇ എസ്‌എംഇ ഐപിഒ സൂചികയിലെ 105 ഓഹരികളില്‍ 24 കമ്പനികള്‍ ചേര്‍ന്ന്‌ സൂചികയുടെ 38,772 പോയിന്റിന്റെ മുന്നേറ്റത്തില്‍ 34,472 പോയിന്റ്‌ സംഭാവന ചെയ്‌തു. ഇതോടെ സൂചികയുടെ മൊത്തം നേട്ടത്തിന്റെ ഏകദേശം 89 ശതമാനവും ഈ ഓഹരികളില്‍ നിന്നാണ്‌ ഉണ്ടായത്‌.

സെലിയോ ഇ മൊബിലിറ്റി, ഇന്‍ഡോ എസ്‌എംസി, എയര്‍ഫ്‌ലോ റെയില്‍ ടെക്‌, എക്‌സാറ്റോ ടെക്‌, എസ്‌കെ മിനറല്‍സ്‌ ആന്‍ഡ്‌ അഡിറ്റീവ്‌സ്‌, എല്‍ടി എലിവേറ്റര്‍, ആപ്‌റ്റസ്‌ ഫാര്‍മ, പര്‍പ്പിള്‍ വേവ്‌ ഇന്‍ഫോകോം എന്നിവയാണ്‌ ഈ കമ്പനികളില്‍ ചിലത്‌.

X
Top