പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഓഹരി തിരിച്ചുവാങ്ങല്‍ പ്രക്രിയ കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശങ്ങളുമായി സെബി

മുംബൈ: ഓഹരി തിരിച്ചു വാങ്ങല്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രഖ്യാപിച്ചു. ഓഹരി തിരിച്ചുവാങ്ങുന്നതിനെടുക്കുന്ന സമയം കുറയ്ക്കുക, ഉയര്‍ന്ന പരിധി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദ്ദേശങ്ങളിലുള്ളത്. ഓഹരി തിരിച്ചുവാങ്ങല്‍ നടത്താനായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങും.

നിലവിലെ നിയമപ്രകാരം, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയുള്ള ഓഹരി തിരിച്ചുവാങ്ങല്‍ പെയ്ഡ് അപ്പ് മൂലധനത്തിന്റെയും സൗജന്യകരുതലിന്റെയും 15 ശതമാനത്തില്‍ കുറവായി നിജപ്പെടുത്തിയിരിക്കുന്നു. ഓഹരി തിരിച്ചുവാങ്ങല്‍ ഓഫറിന്റെ കാലാവധി ആറ് മാസമാണ്. ഇതോടെ ഇത്രയും കാലം കമ്പനികളുടെ ഓഹരികള്‍ക്ക് വലിയ ഡിമാന്റാണ് സൃഷ്ടിക്കപെടുന്നത്.

ഇത് കൃത്രിമമായ ഡിമാന്റാണെന്ന് സെബി വിലയിരുത്തുന്നു. പുതിയ നിയമപ്രകാരം ഓഹരി തിരിച്ചുവാങ്ങാന്‍ നീക്കിവച്ചിരിക്കുന്ന തുകയുടെ 75 ശതമാനം കമ്പനി ഉപയോഗപ്പെടുത്തണം. നിലവിലിത് 50 ശതമാനമാണ്.

തുകയുടെ 40 ശതമാനമെങ്കിലും പകുതി കാലാവധിയില്‍ ഉപയോഗപ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്നു. പതിവായി ട്രേഡ് ചെയ്യുന്ന ഓഹരികളുടെ ബൈ ബാക്ക് (തിരിച്ചുവാങ്ങല്‍) മാത്രമേ പുതിയ നിയമപ്രകാരം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കാനാകൂ. ഡിസംബര്‍ 1 വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

X
Top