എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഓഹരി തിരിച്ചുവാങ്ങല്‍ പ്രക്രിയ കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശങ്ങളുമായി സെബി

മുംബൈ: ഓഹരി തിരിച്ചു വാങ്ങല്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രഖ്യാപിച്ചു. ഓഹരി തിരിച്ചുവാങ്ങുന്നതിനെടുക്കുന്ന സമയം കുറയ്ക്കുക, ഉയര്‍ന്ന പരിധി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദ്ദേശങ്ങളിലുള്ളത്. ഓഹരി തിരിച്ചുവാങ്ങല്‍ നടത്താനായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങും.

നിലവിലെ നിയമപ്രകാരം, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയുള്ള ഓഹരി തിരിച്ചുവാങ്ങല്‍ പെയ്ഡ് അപ്പ് മൂലധനത്തിന്റെയും സൗജന്യകരുതലിന്റെയും 15 ശതമാനത്തില്‍ കുറവായി നിജപ്പെടുത്തിയിരിക്കുന്നു. ഓഹരി തിരിച്ചുവാങ്ങല്‍ ഓഫറിന്റെ കാലാവധി ആറ് മാസമാണ്. ഇതോടെ ഇത്രയും കാലം കമ്പനികളുടെ ഓഹരികള്‍ക്ക് വലിയ ഡിമാന്റാണ് സൃഷ്ടിക്കപെടുന്നത്.

ഇത് കൃത്രിമമായ ഡിമാന്റാണെന്ന് സെബി വിലയിരുത്തുന്നു. പുതിയ നിയമപ്രകാരം ഓഹരി തിരിച്ചുവാങ്ങാന്‍ നീക്കിവച്ചിരിക്കുന്ന തുകയുടെ 75 ശതമാനം കമ്പനി ഉപയോഗപ്പെടുത്തണം. നിലവിലിത് 50 ശതമാനമാണ്.

തുകയുടെ 40 ശതമാനമെങ്കിലും പകുതി കാലാവധിയില്‍ ഉപയോഗപ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്നു. പതിവായി ട്രേഡ് ചെയ്യുന്ന ഓഹരികളുടെ ബൈ ബാക്ക് (തിരിച്ചുവാങ്ങല്‍) മാത്രമേ പുതിയ നിയമപ്രകാരം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കാനാകൂ. ഡിസംബര്‍ 1 വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

X
Top