ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

പണപ്പെരുപ്പത്തിൽ ആശ്വാസം, ഇനിയും താഴും പലിശഭാരം

റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) പരിഷ്കരിക്കുന്നത്. ഇതു 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഡിസംബറിൽ 5.22 ശതമാനമായിരുന്നത് ജനുവരിയിൽ 4.5 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. പണപ്പെരുപ്പം കുറയുന്നതു കൂടി പരിഗണിച്ചാണ് പലിശഭാരം കാൽ ശതമാനം കുറച്ചത്.

നടപ്പുവർഷം (2024-25) പണപ്പെരുപ്പം ശരാശരി 4.8 ശതമാനമായിരിക്കുമെന്ന മുൻയോഗത്തിലെ വിലയിരുത്തൽ ഇന്നും എംപിസി നിലനിർത്തി. 4.5 ശതമാനമാണ് ഈ ജനുവരി-മാർച്ചിൽ പ്രതീക്ഷിക്കുന്നത്.

അടുത്ത ഏപ്രിൽ-ജൂണിലെ അനുമാനം 4.6ൽ നിന്ന് 4.5 ശതമാനത്തിലേക്ക് കുറച്ചു. ജൂലൈ-സെപ്റ്റംബറിലെ പ്രതീക്ഷ 4 ശതമാനമാണ്. ഡിസംബർപാദത്തിൽ ഇതു 3.8 ശതമാനത്തിലേക്ക് താഴും. അടുത്ത ജനുവരി-മാർച്ചിൽ 4.2 ശതമാനവും പ്രതീക്ഷിക്കുന്നു.

അതായത്, 2025ൽ പൊതുവേ പണപ്പെരുപ്പം ആശ്വാസതലത്തിലായിരിക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു. മികച്ച റാബി സീസണും മെച്ചപ്പെട്ട മൺസൂണുമാണ് കരുത്താവുക. ഫലത്തിൽ, 2025ൽ റിസർവ് ബാങ്ക് ഇനിയും റീപ്പോനിരക്ക് കുറയ്ക്കാൻ സാധ്യതയേറെ.

X
Top