Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ക്ലബ്ബ് ലോകകപ്പ് വീണ്ടും റയലിന്

മൊറോക്കോ: ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോള് കിരീടം വീണ്ടും സ്പാനിഷ് ക്ലബ്ബ് റയല് മാഡ്രിഡിന്. സൗദി അറേബ്യന് ക്ലബ്ബ് അല് ഹിലാലിനെ മൂന്നിനെതിരേ അഞ്ച് ഗോളുകള്ക്ക് തകര്ത്തായിരുന്നു നിലവിലെ ചാമ്പ്യന്സ് ലീഗ് ജേതാക്കളുടെ കിരീട നേട്ടം. റയലിന്റെ അഞ്ചാം ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്.

വിനീഷ്യസ് ജൂനിയര്, ഫെഡറിക്കോ വാല്വെര്ദെ എന്നിവര് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില് കരീം ബെന്സേമ റയലിന്റെ ഗോള്പട്ടിക തികച്ചു. രണ്ട് ഗോളുകള് നേടുകയും ബെന്സേമയടെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത വിനീഷ്യസാണ് റയലിനായി തിളങ്ങിയത്.

കളിയുടെ തുടക്കം മുതല് തന്നെ റയലിന്റെ ആധിപത്യമായിരുന്നു. 13-ാം മിനിറ്റില് വിനീഷ്യസ് ജൂനിയറിലൂടെ റയല് മുന്നിലെത്തി. 18-ാം മിനിറ്റില് വാല്വെര്ദെ റയലിന്റെ ലീഡുയര്ത്തി. എന്നാല് 26-ാം മിനിറ്റില് മൂസ മരേഗയിലൂടെ അല് ഹിലാല് ഒരു ഗോള് മടക്കി.

എന്നാല് രണ്ടാം പകുതിയില് നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടിയ റയല് മത്സരത്തില് വ്യക്തമായ മുന്തൂക്കം നേടി. 54-ാം മിനിറ്റില് വിനീഷ്യസിന്റെ പാസില് നിന്ന് ബെന്സേമയും 58-ാം മിനിറ്റില് വാല്വെര്ദെയും സ്കോര് ചെയ്തതോടെ റയലിന്റെ അക്കൗണ്ടില് നാല് ഗോളുകളായി.

63-ാം മിനിറ്റില് ലൂസിയാനോ വിയെറ്റോ ഹിലാലിന്റെ രണ്ടാം ഗോള് നേടി. പിന്നാലെ 69-ാം മിനിറ്റില് വിനീഷ്യസ് റയലിന്റെ ഗോള്പട്ടിക തികച്ചു. 79-ാം മിനിറ്റില് ലൂസിയാനോ, അല് ഹിലാലിന്റെ മൂന്നാം ഗോള് നേടി.

X
Top