രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് 75,000 കോടി രൂപ ഒഴുക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തിങ്കളാഴ്ച നാല് ദിവസ വേരിയബിള്‍ റേറ്റ് റിപ്പോ (വിആര്‍ആര്‍) ലേലം നടത്തി. ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നും 75695 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 6.51 ശതമാനം കട്ട് ഓഫ് നിരക്കില്‍ 75004 കോടി രൂപ അവര്‍ക്ക് ലഭിക്കുകയും ചെയ്തു.

75,000 കോടി രൂപയാണ് വിജ്ഞാപനം ചെയ്തത്. മുന്‍കൂര്‍ നികുതി, പരോക്ഷ നികുതി പേയ്‌മെന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പണം പിന്‍വലിച്ചതാണ് ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത കുറയാന്‍ കാരണം.ഇതിന്റെ ഫലമായി ഓവര്‍നൈറ്റ് മണി മാര്‍ക്കറ്റ് നിരക്ക് റിപ്പോ നിരക്കായ 6.50 ശതമാനത്തിന് മുകളിലായി.

ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഒരു ഡിപ്പോസിറ്ററി സ്ഥാപനം (സാധാരണയായി ബാങ്കുകള്‍) മറ്റൊരു ഡിപ്പോസിറ്ററി സ്ഥാപനത്തില്‍ നിന്ന് വായ്പ നേടുകയോ അവര്‍ക്ക് വായ്പ നല്‍കുകയോ ചെയ്യുന്ന പലിശ നിരക്കാണ് ഓവര്‍നൈറ്റ് നിരക്ക്.

X
Top