2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

മികച്ച പ്രകടനം കാഴ്ചവച്ച് രാദാകിഷന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: 15 വര്‍ഷങ്ങള്‍ക്കുശേഷം 300 രൂപയ്ക്ക് സമീപമെത്തിയിരിക്കയാണ് രാദാകിഷന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഇന്ത്യ സിമന്റ്‌സ്. വ്യാഴാഴ്ച 3 ശതമാനം ഉയര്‍ന്ന ഓഹരി 298.45 രൂപയിലേയ്‌ക്കെത്തുകയായിരുന്നു. പിന്നീട് വില്‍പന സമ്മര്‍ദ്ദം നേരിട്ട് 281 രൂപയിലേയ്ക്ക് വീണു.

എങ്കിലും 3 മാസത്തില്‍ 100 ശതമാനത്തിന്റെ നേട്ടം കൈവരിക്കാന്‍ സ്റ്റോക്കിനായി. ജൂണ്‍ 20,2022 ല്‍ 52 ആഴ്ച താഴ്ചയായ 145.55 രൂപയിലെത്തിയ ശേഷമായിരുന്നു കുതിപ്പ്. മൂന്ന് വര്‍ഷത്തില്‍ 330 ശതമാനം ഉയര്‍ന്ന ഓഹരി കോവിഡ് താഴ്ചയ്ക്ക് ശേഷം 225 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

വെറ്ററന്‍ നിക്ഷേപകനായ രാദാകിഷന്‍ ദമാനിയ്ക്കും അസോസിയേറ്റ്‌സിനും കമ്പനിയില്‍ 6,43,98,190 ഓഹരികളാണുള്ളത്. 20.8 ശതമാനത്തിന്റെ ഓഹരിപങ്കാളിത്തം. മൊത്തം നിക്ഷേപം 1,870 കോടി രൂപ.

അടിസ്ഥാന സൗകര്യ രംഗത്തെ സര്‍ക്കാര്‍ നിക്ഷേപം, അംബുജ, എസിസി സിമന്റുകളെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് എന്നിവ കാരണം സിമന്റ് ഓഹരികളില്‍ നിക്ഷേപം വര്‍ദ്ധിക്കുകയാണ്.

X
Top