മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

ട്രമ്പിന്റെ ഭീഷണി, ഇടിവ് നേരിട്ട് ഫാര്‍മ ഓഹരികള്‍

മുംബൈ: ഫാര്‍മ ഉത്പന്നങ്ങള്‍ക്ക് മേല്‍ 150 മുതല്‍ 250 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസ്താവനയെ തുടര്‍ന്ന് നിഫ്റ്റി ഫാര്‍മ സൂചിക 2 ശതമാനം ഇടിവ് നേരിട്ടു.

സിപ്ല 1.33 ശതമാനവും സണ്‍ ഫാര്‍മ 1.26 ശതമാനവും ഡോ. റെഡ്ഡീസ് 0.83 ശതമാനവും ഡിവിസ് ലാബ്‌സ് 1.24 ശതമാനവും ബയോകോണ്‍ 2.63 ശതമാനവുംം ഇടിവാണ് നേരിട്ടത്. മരുന്നുകള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ വരും ദിവസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ത്തുമെന്ന് ട്രമ്പ് സിഎന്‍ബിസി ചാനലിനോട് പ്രതികരിച്ചു.

നിലവില്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളായ സിജിന്റെ 68 ശതമാനവും ഗ്ലാന്റ് ഫാര്‍മയുടെ 54 ശതമാനവും ബയോക്കോണിന്റെ 50 ശതമാനവും സൈഡസിന്റെ 45 ശതമാനവും ഡോ.റെഡ്ഡീസിന്റെ 43-46 ശതമാനവും പിരാമലിന്റെ 41 ശതമാനവും ലുപിന്റെ 35-38 ശതമാനവും സണ്‍ ഫാര്‍മയുടെ 30-33 ശതമാനവും സിപ്ലയുടെ 13-28 ശതമാനവും വരുമാനം യുഎസ് വിപണിയില്‍ നിന്നാണ്.

ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയുടെ 37 ശതമാനം യുഎസിലേയ്ക്കാണ്. ഇത് 26.5 ബില്യണ്‍ ഡോളറിന്റേതാണ്. 

X
Top