കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

നിഫ്റ്റി 17,600 ന് മുകളില്‍, 515 നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ ഇന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സെന്‍സെക്‌സ് 515.31 പോയിന്റ് അഥവാ 0.88 ശതമാനം ഉയര്‍ന്ന് 59,332.60 ലെവലിലും നിഫ്റ്റി 124.20 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന് 17,659.00 ലെവലിലും ക്ലോസ് ചെയ്തു. ആക്‌സിസ് ബാങ്ക്, ബജാജ്് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവയാണ് പ്രകടനത്തില്‍ മുന്നില്‍ നിന്നത്.

അതേസമയം ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐടിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്്ട്രീസ്, എന്‍ടിപിസി എന്നിവ പുറകിലായി. ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, വിവര സാങ്കേതിക വിദ്യ, പൊതുമേഖല ബാങ്ക്, എന്നിവ 1 മുതല്‍ 2 ശതമാനം വരെ വളര്‍ന്നപ്പോള്‍ ഉപഭോക്തൃ ഉത്പന്നമേഖല സൂചിക ദുര്‍ബലമായി. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ അര ശതമാനമാണ് ശക്തി പ്രാപിച്ചത്.

മൊത്തം 17659 ഓഹരികള്‍ മുന്നേറി. 1530 എണ്ണം പിന്‍വലിഞ്ഞപ്പോള്‍ 138 ഓഹരിവിലകളില്‍ മാറ്റമില്ല. ജര്‍മ്മന്‍ ഡാക്‌സ്, ഫ്രഞ്ച് സിഎസി, സ്വീഡിഷ് ഒഎംഎക്‌സ് എന്നിവയൊഴികയെയുള്ള യൂറോപ്യന്‍ സൂചികകളും ജപ്പാനീസി നിക്കൈ ഒഴികയെള്ള ഏഷ്യന്‍ സൂചികകളും വ്യാഴാഴ്ച നേട്ടത്തിലായി.

യു.എസ് ചെറുകിട പണപ്പെരുപ്പം കുറഞ്ഞതാണ് വിപണികളെ ഉയര്‍ത്തിയത്. സെപ്തംബറിലെ നിരക്ക് വര്‍ധന നേരിയ തോതിലാകുന്നതും മാന്ദ്യ ഭീതി ഒഴിയുന്നതും നിക്ഷേപകരെ ആവേശത്തിലാഴ്ത്തി. ക്രൂഡ് ഓയില്‍ വിലക്കുറവ്, വിദേശ നിക്ഷേപകര്‍ വാങ്ങല്‍ പുനരാരംഭിച്ചത് എന്നീ ഘടകങ്ങളും വിപണിയെ സ്വാധീനിച്ചു.

X
Top