‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

11 വര്‍ഷത്തില്‍ 1 ലക്ഷം രൂപ 1.55 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഒരു ദീര്‍ഘകാല സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകന്‍ നേട്ടമുണ്ടാക്കുന്നത് പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകളിലെ മതിപ്പില്‍ നിന്ന് മാത്രമല്ല. മറിച്ച് കമ്പനി കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ബോണസ് ഷെയറുകള്‍, ഓഹരി വിഭജനം, ബൈബാക്ക്, ഇടക്കാല, അന്തിമ ലാഭവിഹിതം തുടങ്ങിയ ലോയല്‍റ്റി റിവാര്‍ഡുകളില്‍ നിന്ന് കൂടിയാണ്. റിവാര്‍ഡുകളില്‍ നിന്ന് നിക്ഷേപകന്‍ നേട്ടമുണ്ടാക്കുന്നതെങ്ങിനെയെന്ന് മനസിലാക്കാന്‍ ആരതി ഇന്‍ഡസ്ട്രീസ് ഓഹരി വില ചരിത്രം പരിശോധിച്ചാല്‍ മതിയാകും.

സമീപ വര്‍ഷങ്ങളില്‍ ദലാല്‍ സ്ട്രീറ്റ് ഉല്‍പ്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് ആരതി ഇന്‍ഡസ്ട്രീസ്. മാത്രമല്ല, ഒരു ദശാബ്ദത്തിനുള്ളില്‍ രണ്ട് ബോണസ് ഓഹരികള്‍ പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി.

11 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് 7140 ഓഹരികളാണ് ലഭ്യമാകുക. നിലവിലെ വില 544 രൂപയാണെന്നിരിക്കെ 39 ലക്ഷം രൂപയായി നിക്ഷേപം വളര്‍ന്നിരിക്കും.

രണ്ട് തവണ ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചതോടെ 7140 ഓഹരികള്‍ 28568 എണ്ണമാകുകയും നിലവിലെ വില വച്ച് കണക്കാക്കുമ്പോള്‍ അത് 1.55 കോടി രൂപയാവുകയും ചെയ്യും.

X
Top