കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 9 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ ജ്യോതി റെസിന്‍സ് ആന്‍ഡ് അഡ്‌ഹെസിവ്‌സ് ലിമിറ്റഡ്. 2:1 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിയ്ക്ക് 2 ഓഹരികള്‍ ബോണസായി ലഭ്യമാകും.

1993ല്‍ സ്ഥാപിതമായ ജ്യോതി റെസിന്‍സ് ആന്‍ഡ് അഡ്‌ഹെസിവ്‌സ് ലിമിറ്റഡ് സിന്തറ്റിക് റെസിന്‍ പശകളുടെ നിര്‍മ്മാതാക്കളാണ്. മരം പശകളാണ് (വെളുത്ത പശ) ഇവര്‍ നിര്‍മ്മിക്കുന്നത്. യൂറോ 7000 എന്ന ബ്രാന്‍ഡ് നാമത്തില്‍ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നു

റിപ്പോര്‍ട്ടുകള്‍ പ്രകാരം, റീട്ടെയില്‍ വിഭാഗത്തില്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന രണ്ടാമത്തെ മരം പശ ബ്രാന്‍ഡാണിത്. കൂടാതെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കമ്പനി അതിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ്. നല്ല ലാഭ വളര്‍ച്ച രേഖപ്പെടുത്തുന്നതിനോടൊപ്പം കടം ഏതാണ്ട് പൂജ്യമാക്കാന്‍ ഇവര്‍ക്കായി.

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ജ്യോതി റെസിന്‍സിനെ അവരുടെ നിരീക്ഷണ പട്ടികയില്‍ സൂക്ഷിക്കാമെന്ന് ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ജേര്‍ണല്‍ പറഞ്ഞു. കമ്പനി ഉല്‍പ്പന്നങ്ങളുടെ വിപണി വിഹിതം വരും പാദങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്നും അതോടെ ഓഹരികള്‍ നേട്ടം തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യാഴാഴ്ച ഓഹരി 5 ശതമാനം നേട്ടത്തില്‍ 3396.25 രൂപയിലാണ് ക്ലോസ് ചെയ്തത്.

1995 ജൂലൈ 14 ന് 15.50 രൂപ വിലയുണ്ടായിരുന്ന ഓഹരിആമ് നിലവില്‍ 3396.25 രൂപയില്‍ നില്‍ക്കുന്നത്. 21,811.29 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണിത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 3,623.96 ശതമാനും ഒരു വര്‍ഷത്തില്‍ 337.29 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

X
Top