പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ലിസ്റ്റ് ചെയ്യാത്ത സെക്യൂരിറ്റി,ഐപിഒ എന്നിവയിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ സെബി നിരീക്ഷിക്കുന്നു

മുംബൈ: ലിസ്റ്റുചെയ്യാത്ത ഇക്വിറ്റികളിലുള്ള നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി(എഎംസി)കളോട് ആവശ്യപ്പെട്ടിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). പോര്‍ട്ട്ഫോളിയോകളിലെ ലിസ്റ്റ് ചെയ്യാത്ത സെക്യൂരിറ്റികളുടെ അളവ്, വിലമതിപ്പ്, നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം എന്താണ്, അതിനുള്ള സമയക്രമം എന്നിവയാണ് എഎംസികള്‍ റെഗുലേറ്ററെ അറിയിക്കേണ്ടത്.ഓഹരികള്‍ ഡീലിസ്റ്റ് ചെയ്ത കമ്പനികളുടേതോ, ലിസ്റ്റ് ചെയ്യപ്പെടാത്ത വിപണിയില്‍ നിന്ന് വാങ്ങിയവയോ അല്ലെങ്കില്‍ വിഭജനം പോലുള്ള കോര്‍പ്പറേറ്റ് നടപടിയുടെ ഫലമായുണ്ടായതോ ആകാം.

ലിസ്റ്റ് ചെയ്യപ്പെടാത്ത സെക്യൂരിറ്റികള്‍ വാങ്ങാന്‍ ഫണ്ട് ഹൗസുകള്‍ക്ക് നിലവില്‍, അനുവാദമില്ല. 2019 ലാണ് ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വന്നത്. മാത്രമല്ല, പ്രാരംഭ പബ്ലിക് ഓഫറിംഗു(ഐപിഒ)കളില്‍ നിക്ഷേപിക്കുന്നതിനുള്ള മ്യൂച്വല്‍ ഫണ്ട് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കാനാണും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആലോചിക്കുന്നു.

നിലവില്‍ വ്യക്തിഗത തലത്തിലല്ല, മറിച്ച് ഫണ്ട് ഹൗസ് തലത്തിലാണ് ഐപിഒയില്‍ ബിഡ് ചെയ്യുന്നത്. ഇത് മാറ്റി സ്‌ക്കീം തലത്തില്‍ ഷെയറുകള്‍ അലോട്ട്‌ചെയ്യപ്പെടാനും ഐപിഒ നിക്ഷേപങ്ങള്‍ സൂക്ഷമതയോടെ ചെയ്യാനും ഫണ്ട് ഹൗസുകള്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

X
Top