2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി: നാലാംപാദ പ്രകടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: നാലാം പാദ അറ്റാദായം 22 ശതമാനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി തിങ്കളാഴ്ച 3.4 ശതമാനം ഉയര്‍ന്നു. നിലവില്‍ 1325 രൂപയിലാണ് വ്യാപാരത്തിലുള്ളത്. ഭൂരിഭാഗം ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

ആഗോള ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ ലക്ഷ്യവില 1619 രൂപയില്‍ നിന്നും 1700 രൂപയാക്കി ഉയര്‍ത്തി. വാങ്ങല്‍ നിര്‍ദ്ദേശമാണ് അവര്‍ നല്‍കുന്നത്. നിര്‍മല്‍ ബാങ് 1558 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ പറയുമ്പോള്‍ മോതിലാല്‍ ഓസ്വാളിന്റേത് 1500 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ്.

വരുമാനം/എബിറ്റ/നികുതി കഴിച്ചുള്ള ലാഭം എന്നിവ 2023-25 സാമ്പത്തികവര്‍ഷത്തില്‍ ഏകദേശം 14/19/16 ശതമാനം സിഎജിആറില്‍ വളരുമെന്നാണ് പ്രതീക്ഷ. 22,571 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 31 ശതമാനം അധികം.

അറ്റാദായം 22.1 ശതമാനം ഉയര്‍ന്ന് 1549 കോടി രൂപയിലെത്തി. അതേസമയം പ്രതീക്ഷയ്‌ക്കൊത്ത അറ്റാദായം നേടാന്‍ കമ്പനിയ്ക്കായിട്ടില്ല.

X
Top