ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ജിഎസ്ടി കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ അറിയാം

ദില്ലി: ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ട.

ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിലുള്ള 55-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

2000 രൂപയിൽ താഴെ പേയ്മെൻ്റ് നടത്തുന്ന പേയ്മെൻ്റ് അഗ്രഗേറ്റർമാർക്കുള്ള പരോക്ഷ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

55-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൻ്റെ പ്രധാന തീരുമാനങ്ങൾ ഇവയാണ്

  • ജിഎസ്ടി കൗൺസിൽ ഫോർട്ടിഫൈഡ് നെല്ലിൻ്റെ നിരക്ക് 5 ശതമാനമായി കുറച്ചു
  • ജീൻ തെറാപ്പി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
  • മുൻകൂട്ടി പാക്കേജുചെയ്തതും ലേബൽ ചെയ്തതുമായ വസ്തുക്കളുടെ വിവരണത്തിൽ ഭേദഗതി വരുത്താൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്
  • ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ടതില്ല
  • ഇൻഷുറൻസ് പ്രീമിയത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ മാറ്റിവച്ചു
  • 50 ശതമാനത്തിലധികം ഫ്ലൈ ആഷ് അടങ്ങിയ എസിസി ബ്ലോക്കുകൾക്ക് 12 ശതമാനം ജിഎസ്ടി ബാധകമാകും
  • കർഷകൻ വിൽക്കുന്ന പച്ച കുരുമുളക്, ഉണക്ക കുരുമുളക് എന്നിവ ജിഎസ്ടിക്ക് ബാധ്യസ്ഥമല്ല.
  • ദീഘദുര എയർ മിസൈൽ (LR-SAM) സംവിധാനത്തിന് ജിഎസ്ടി ഇളവ് നൽകി
  • കയറ്റുമതി നഷ്ടപരിഹാര സെസ് നിരക്ക് 0.1% ആയി കുറയ്ച്ചു

X
Top