രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളം

  • ദേശീയതലത്തിൽ കുറഞ്ഞപ്പോൾ കേരളത്തിൽ വൻ കയറ്റം

ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് (റീട്ടെയ്ൽ പണപ്പെരുപ്പം) ദേശീയതലത്തിൽ കുത്തനെ കുറഞ്ഞിട്ടും കടകവിരുദ്ധമായി കേരളത്തിൽ വൻ കയറ്റം. രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ 6-ാം മാസവും കേരളം മാറുകയും ചെയ്തു.

ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം അഥവാ റീട്ടെയൽ പണപ്പെരുപ്പം ജൂണിൽ ആറര വർഷത്തെ താഴ്ചയായ 2.10 ശതമാനമായാണ് ഇടിഞ്ഞത്. മേയിൽ ഇത് 2.82 ശതമാനമായിരുന്നു. എന്നാൽ, കേരളത്തിൽ പണപ്പെരുപ്പം മേയിലെ 6.46 ശതമാനത്തിൽ നിന്ന് 6.71 ശതമാനമായി കുതിച്ചുകയറി. ജനുവരി മുതൽ വിലക്കയറ്റത്തോതിൽ കേരളമാണ് നമ്പർ വൺ. ദേശീയതലത്തിൽ ഓരോ മാസവും പണപ്പെരുപ്പം കുറയുമ്പോൾ കേരളത്തിൽ കൂടുകയാണ്.

കേരളത്തിലെ കഴിഞ്ഞമാസങ്ങളിലെ പണപ്പെരുപ്പക്കണക്ക് ഇങ്ങനെ:
∙ ജനുവരി : 6.79%
∙ ഫെബ്രുവരി : 7.31%
∙ മാർച്ച് : 6.59%
∙ ഏപ്രിൽ : 5.94%
∙ മേയ് : 6.46%
∙ ജൂൺ : 6.71%

ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പമാണ് കേരളത്തെ കൂടുതൽ വലയ്ക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഗ്രാമമേഖലകളിലെ പണപ്പെരുപ്പം മേയിലെ 6.88ൽ നിന്ന് കഴിഞ്ഞമാസം 7.31 ശതമാനമായി കൂടി. നഗരങ്ങളിലേത് 5.65ൽ നിന്നുയർന്ന് 5.69 ശതമാനവുമായി.

പണപ്പെരുപ്പം കൂടുതലുള്ള സംസ്ഥാനങ്ങൾ
∙ കേരളം : 6.71%
∙ പഞ്ചാബ് : 4.67%
∙ ജമ്മു കശ്മീർ : 4.38%
∙ ഉത്തരാഖണ്ഡ് : 3.40%
∙ ഹരിയാന : 3.10%

X
Top