രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രംചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായി

ഓണച്ചെലവിന് 2000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണച്ചെലവുകൾക്കായി 2000 കോടിരൂപകൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വർഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. ഓണം കഴിഞ്ഞാൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.

രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാൻ 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ വിതരണംചെയ്യാൻ 680 കോടിരൂപയും വേണം.

ഇതിനുപുറമേ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് മുൻകാലങ്ങളിൽ നൽകിയതുപോലെ ആനുകൂല്യങ്ങൾ നൽകണം. മറ്റു ക്ഷേമപദ്ധതികളിൽ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനുണ്ട്.

വിപണി ഇടപെടലിന് സിവിൽ സപ്ലൈസ് കോർപ്പറേഷനും ഓണക്കാല ആനുകൂല്യങ്ങൾക്ക് കെ.എസ്.ആർ.ടി.സി.ക്കും പണം നൽകണം. കഴിഞ്ഞയാഴ്ചയും 1000 കോടി കടമെടുത്തിരുന്നു.

2000 കോടി കടമെടുക്കാൻ റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം 22-ന് നടക്കും.

X
Top