ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഓണച്ചെലവിന് 2000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണച്ചെലവുകൾക്കായി 2000 കോടിരൂപകൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വർഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. ഓണം കഴിഞ്ഞാൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.

രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാൻ 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ വിതരണംചെയ്യാൻ 680 കോടിരൂപയും വേണം.

ഇതിനുപുറമേ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് മുൻകാലങ്ങളിൽ നൽകിയതുപോലെ ആനുകൂല്യങ്ങൾ നൽകണം. മറ്റു ക്ഷേമപദ്ധതികളിൽ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനുണ്ട്.

വിപണി ഇടപെടലിന് സിവിൽ സപ്ലൈസ് കോർപ്പറേഷനും ഓണക്കാല ആനുകൂല്യങ്ങൾക്ക് കെ.എസ്.ആർ.ടി.സി.ക്കും പണം നൽകണം. കഴിഞ്ഞയാഴ്ചയും 1000 കോടി കടമെടുത്തിരുന്നു.

2000 കോടി കടമെടുക്കാൻ റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം 22-ന് നടക്കും.

X
Top