2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനം മത്സരാധിഷ്ഠിതമാകണം: മന്ത്രി പി. രാജീവ്

ആലപ്പുഴ: പൊതുമേഖല സ്ഥാപനങ്ങൾ ലാഭം ഉണ്ടാക്കുന്നതും മത്സരാധിഷ്ഠിതവുമായ രീതിയിലാകണം പ്രവർത്തിക്കേണ്ടതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെ.എസ്.ഡി.പി) കീഴിലെ ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 30 വർഷം ഐ.ടിയാണ് ലോകം ഭരിച്ചതെങ്കിൽ അടുത്ത 30 വർഷം ബയോളജിയും ബയോടെക്‌നോളജിയുമായിരിക്കും ലോകം ഭരിക്കുക. അത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.

ഇതിൽ പ്രധാന പങ്ക് വഹിക്കാൻ കെ.എസ്.ഡി.പിക്ക് കഴിയും. പൊതുമേഖല സ്ഥാപനങ്ങൾ എപ്പോഴും സർക്കാരിനെ ആശ്രയിച്ചു നിൽക്കാൻ പാടില്ല. ഒരു ഘട്ടത്തിൽ സർക്കാർ സഹായം ആവശ്യമായിരിക്കുമെങ്കിലും പിന്നീട് സർക്കാരിനെ സഹായിക്കുന്ന രൂപത്തിലേക്ക് ശക്തിപ്പെടണം.

നിലവിൽ കാൻസറിനടക്കമുള്ള വില കൂടിയ മരുന്നുകൾ ഇറക്കുമതി ചെയ്യുകയാണ്. ഇവ സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിക്കാനായാൽ ചികിത്സാച്ചെലവിന്റെ ഭാരം കുറയ്ക്കാനാവും.

പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇതിൽ പ്രധാന പങ്കുവഹിക്കാൻ കെ.എസ്.ഡി.പിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി.

X
Top