എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

കേരളം 3742 കോടി കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: കേരളം 3742 കോടിരൂപ കൂടി കടമെടുക്കുന്നു. കടപ്പത്രങ്ങളുടെ ലേലം 19-ന് നടക്കും. ചൊവ്വാഴ്ച 5000 കോടി കടമെടുത്തിരുന്നു.

സാമ്പത്തികപ്രതിസന്ധിക്ക് നേരിയ അയവുവന്നതിനാല് ട്രഷറിയില് പിടിച്ചുവെച്ചിരുന്ന ജനുവരിവരെയുള്ള ബില്ലുകള് മാറിനല്കാന് ധനമന്ത്രി കെ.എന്. ബാലഗോപാല് നിര്ദേശം നല്കി.

ഡിസംബര്, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടിരൂപയാണ് മാറുന്നത്. തദ്ദേശസ്ഥാപനങ്ങളുടേതടക്കം എല്ലാ ബില്ലുകളും മുന്ഗണനാക്രമത്തില് മാറുമെന്നും മന്ത്രി അറിയിച്ചു.

സുപ്രീംകോടതി നിര്ദേശപ്രകാരം 13,608 കോടിരൂപ കടമെടുക്കാന് കേന്ദ്രം അനുവദിച്ചിരുന്നു. ഇതില് 8742 കോടിക്ക് അന്തിമാനുമതി കിട്ടി. 5000 കോടി എടുത്തു.

X
Top