ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

എഐയിൽ വമ്പൻ നിക്ഷേപത്തിന് ജിയോയും എയർടെലും

ന്ത്യൻ ടെലികോം രംഗം ഒരു വലിയ ചുവടുമാറ്റത്തിന് ഒരുങ്ങുകയാണ്. സാധാരണ നെറ്റ്‌വർക്ക് വിപുലീകരണത്തിനപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങളിലേക്ക് മാറുന്നതിനായി രാജ്യത്തെ പ്രമുഖ കമ്പനികൾ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കും. ജിയോ, എയർടെൽ എന്നീ കമ്പനികൾ ഈ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നത്.

എന്താണ് ഈ മാറ്റത്തിന് പിന്നിൽ
രാജ്യത്തെ 5ജി വ്യാപനത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതോടെയാണ് കമ്പനികൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. വെറും കണക്റ്റിവിറ്റി സേവനങ്ങൾക്ക് അപ്പുറം ഡാറ്റാ സെന്ററുകൾ, ക്ലൗഡ് ഫംഗ്ഷനുകൾ, എഐ ഇൻഫ്രാസ്ട്രക്ചർ എന്നിവ വഴി വരുമാനം വർദ്ധിപ്പിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിലൂടെ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ നിന്നുള്ള വരുമാനം നിലവിലുള്ള 15-30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിയോയുടെയും എയർടെലിന്റെയും മാസ്റ്റർ പ്ലാൻ
റിലയൻസ് ജിയോ: എഐ രംഗത്ത് പൂർണ്ണ ആധിപത്യം ഉറപ്പിക്കാനാണ് ജിയോയുടെ നീക്കം. ഹാർഡ്‌വെയർ മുതൽ സോഫ്റ്റ്‌വെയർ വരെയുള്ള എഐ ഘടകങ്ങൾ സ്വന്തമായി നിർമ്മിച്ച് വിപണി പിടിക്കാനാണ് കമ്പനി പ്ലാൻ ചെയ്യുന്നത്.

ഭാരതി എയർടെൽ: തങ്ങളുടെ ‘നെക്‌സ്ട്രാ’ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനായി 5,000 കോടി രൂപയാണ് എയർടെൽ നിക്ഷേപിക്കുന്നത്. ഗൂഗിളുമായി ചേർന്ന് വിശാഖപട്ടണത്ത് ഒരു ഗിഗാവാട്ട് ശേഷിയുള്ള എഐ ഹബ്ബ് സ്ഥാപിക്കാനും എയർടെലിന് പദ്ധതിയുണ്ട്.

2027 സാമ്പത്തിക വർഷത്തോടെ കമ്പനികളുടെ ആകെ നിക്ഷേപത്തിന്റെ 30 ശതമാനത്തോളം ഈ എഐ മേഖലയിലേക്കായിരിക്കും മാറ്റിവെക്കുക. വരും വർഷങ്ങളിൽ ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലേക്ക് 4-5 ഗിഗാവാട്ടിന്റെ അധിക ശേഷി നൽകാൻ ഈ നീക്കം സഹായിക്കും.

X
Top