നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ മുതൽഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകള്‍ ഉയര്‍ന്നേക്കുംഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം യുഎൻ കുറച്ചുഏപ്രിലില്‍ കോര്‍ മേഖലയ്ക്ക് 1.7% വളര്‍ച്ച

വിദേശ നാണയ ശേഖരം 70,000 കോടി ഡോളര്‍ പിന്നിട്ടതോടെ ചരിത്ര നേട്ടത്തിൽ ഇന്ത്യ

ന്യൂഡൽഹി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കവിഞ്ഞു.

തുടർച്ചയായ ‌ഏഴാം വാരമാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് പുതുക്കി കുതിക്കുന്നത്. വിദേശ നാണയ ശേഖരത്തില്‍ ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഡോളറിന്റെയും സ്വർണത്തിന്റെയും മൂല്യ വർദ്ധനയാണ് ഗുണമായത്.

ഇതോടൊപ്പം രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ പൊതുമേഖല ബാങ്കുകള്‍ വഴി റിസർവ് ബാങ്ക് വിപണിയില്‍ നിന്ന് ഡോളർ വാങ്ങിയതും അനുകൂലമായി.

സെപ്‌തംബർ 17ന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 1,260 കോടി ഡോളർ വർദ്ധനയോടെ 70,489 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം ജൂലായ് മാസത്തിന് ശേഷം വിദേശ നാണയ ശേഖരത്തിലെ ഏറ്റവും വലിയ പ്രതിവാര വർദ്ധനയാണിത്.

2013 മുതലാണ് ഇന്ത്യ വിദേശ നാണയ ശേഖരം മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത്.
അവലോകന കാലയളവില്‍ 780 കോടി ഡോളറാണ് റിസർവ് ബാങ്ക് വിപണിയില്‍ നിന്ന് വാങ്ങിയത്. സ്വർണ ശേഖരത്തിന്റെ മൂല്യം 200 കോടി ഡോളർ ഉയർന്ന് 6,570 കോടി ഡോളറിലെത്തി.

വിദേശ നാണയ ശേഖരത്തിലെ പ്രബലർ

  • രാജ്യം വിദേശ നാണയ ശേഖരം
  • ചൈന 3.28 ലക്ഷം കോടി ഡോളർ
  • ജപ്പാൻ 1.3 ലക്ഷം കോടി ഡോളർ
  • സ്വിറ്റ്സർലൻഡ് 89,000 കോടി ഡോളർ
  • ഇന്ത്യ 70,489 കോടി ഡോളർ
  • റഷ്യ 59,022 കോടി ഡോളർ

X
Top