Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയില്‍: ധനമന്ത്രാലയം

ന്യൂഡൽഹി: ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്ന് ലോകമെമ്പാടുമുള്ള ഏജൻസികൾ ഇതിനകം തന്നെ പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് സാധനങ്ങളുടെ വില കൂടാനും വിതരണ സമയത്ത് തടസങ്ങൾ വരാനും സാധ്യത കൂട്ടുന്ന ഒന്നാണ്. എന്നാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും മന്ദഗതിയിലാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് അനുഭവിക്കേണ്ടി വരുമെന്നും ധനമന്ത്രാലയം അറിയിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അടുത്തിടെ 50 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് റിപ്പോ നിരക്ക് 4.9% ആക്കിയിരുന്നു. എന്നാൽ എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കൽ, സബ്സി‍ഡി നൽകൽ, വ്യാപാര നയ മാറ്റങ്ങൾ എന്നിവയുടെ രൂപത്തിൽ സർക്കാർ പണപ്പെരുപ്പത്തെ നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 2022 മെയ് മാസത്തെ പ്രതിമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന്റെ വിജയകരമായ ലോഞ്ച്, ക്രൂഡ് ഓയിലിനപ്പുറം പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ സാമ്പത്തിക വളർച്ചക്ക് സഹായികരമാകുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക വളർച്ചയിൽ വരുന്ന അയർച്ച നിലനിർത്തിക്കൊണ്ടു പോകുക, പണപ്പെരുപ്പം നിയന്ത്രിക്കുക, ധനക്കമ്മി ബജറ്റിനുള്ളിൽ നിലനിർത്തുക എന്നിവയാണ് ഈ സാമ്പത്തിക വർഷത്തെ നയരൂപീകരണത്തിലെ വെല്ലുവിളികൾ.
പണപ്പെരുപ്പം നിയന്ത്രിക്കാൻ മാക്രോ ഇക്കണോമിക് സ്റ്റെബിലിറ്റിക്ക് മുൻഗണന നൽകേണ്ടതുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ തൊഴിലും ജീവിത നിലവാരവും നിറവേറ്റുന്നതിലും ഇന്ത്യയുടെ നിക്ഷേപ ആവശ്യങ്ങൾക്കും ഊന്നൽ നൽകേണ്ടതുണ്ടെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു. മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ 4.1% വളർച്ച കൈവരിച്ചിരുന്നു. ഇത് ഒരു വർഷത്തിലെ ഏറ്റവും മന്ദഗതിയിലുള്ള വേഗതയാണ്. കഴിഞ്ഞ മാസം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ ഇത് വ്യക്തമാക്കുന്നുണ്ട്.

X
Top